കൊച്ചി: കാക്കനാട് ജയിലിൽ നിന്നും വരുന്ന ഫ്രീഡം ഭക്ഷണ വിൽപ്പന മേയ് 15 മുതൽ പുനരാരംഭിക്കും. ജയിലിലെ 64 തടവുകാർക്കും 8 ജീവനക്കാർക്കും കൊവിഡ് ബാധിച്ചതിനെ തുടർന്ന ഫ്രീഡം കിച്ചൻ കഴിഞ്ഞ മാസം പൂട്ടിയതാണ്. ഇവരുടെ കൊവിഡ് മാറി ക്വാറന്റെെനും കഴിഞ്ഞാണ് 15 മുതൽ ഉത്പാദനം വീണ്ടും തുടങ്ങുന്നത്.കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് നഗരത്തിലെയും പരിസരത്തെയും നൂറുകണക്കിന് സാധാരണക്കാർക്ക് ആശ്രയമായിരുന്നു ഗുണമേന്മയും വിലക്കുറവുള്ള രുചിയൂറുന്ന ജയിൽ ഭക്ഷണങ്ങൾ. തടവുകാരാണ് ഈ ഭക്ഷണം നിർമ്മിക്കുന്നത്. സംസ്ഥാനത്ത് ആദ്യം വാണിജ്യാടിസ്ഥാനത്തിൽ ഭക്ഷണ നിർമ്മാണം തുടങ്ങിയ ജയിലുകളിലൊന്നാണ് കാക്കനാട് ജില്ലാജയിൽ. ഫ്രീഡം ചപ്പാത്തിയായിരുന്നു ഇതിൽ ഹിറ്റ്. രണ്ടു രൂപ മാത്രമാണ് ഇതിന് വില. ദിവസം 13000 ചപ്പാത്തിയായിരുന്നു വിൽപ്പന.
ഈ ലോക്ക് ഡൗണിന്റെ അവസാന ദിനങ്ങളിൽ മാത്രമേ ഫ്രീഡം ഭക്ഷണങ്ങൾ ലഭ്യമാകൂ.
നാല് വില്പനകേന്ദ്രങ്ങൾ
• കാക്കനാട് ജില്ലാ ജയിൽ കൗണ്ടർ
• കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷൻ
• കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് സമീപം
• ജില്ലാ കോടതി വളപ്പ്
കൂടാതെ രണ്ട് മൊബൈൽ വില്പനശാലകളുമുണ്ട്.
വിലനിലവാരം (രൂപയിൽ)
ചപ്പാത്തി 2
വെജിറ്റബിൾ കറി 15
ചിക്കൻകറി 25
നെയ്ച്ചോറ് 35
പൊതിച്ചോറ് 40
ചില്ലിചിക്കൻ 60
ചിക്കൻ ബിരിയാണി 65
ചില്ലി ചിക്കൻ 60
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |