തൃശൂർ : രണ്ടാം ലോക് ഡൗൺ ആരംഭിക്കുമ്പോൾ രോഗികളുടെ എണ്ണം അരലക്ഷത്തോളം. അതേസമയം 2020 മാർച്ച് 24ന് പ്രഖ്യാപിച്ച ആദ്യ ലോക് ഡൗൺ സമയത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് പേരായിരുന്നു. രാജ്യത്ത് തന്നെ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് തൃശൂരിലായിരുന്നുവെങ്കിലും പിന്നീട് വലിയ രീതിയിൽ രോഗികളുണ്ടായില്ല. ലോക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ രോഗികളുടെ എണ്ണം രണ്ടായിരുന്നെങ്കിൽ മാർച്ച് അവസാനിക്കുമ്പോൾ ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 12 ആയിരുന്നു.
അതേസമയം രണ്ടാം ലോക് ഡൗണിലേക്ക് കടക്കുമ്പോൾ ജില്ലയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 47,486 പേരാണ്. അതും ഏറെ ആശങ്ക വളർത്തുന്ന രീതിയിലാണ് കൊവിഡ് വ്യാപനം. കഴിഞ്ഞ തവണ വളരെ കുറച്ചു ഇളവുകൾ മാത്രമാണ് ലോക് ഡൗണിൽ നൽകിയിരുന്നത്. ഇത്തവണ പല മേഖലകളിലും ഇളവുകൾ നൽകിയിട്ടുണ്ട്. നിലവിൽ ഓരോ ദിവസം ചെല്ലും തോറും സ്വകാര്യ ആശുപത്രികൾ അടക്കം നിറയുന്ന സാഹചര്യമാണ്.
വീടുകളില്‍ കയറിയുള്ള പണപ്പിരിവ്
കളക്ടര്‍ നിരോധിച്ചു
തൃശൂർ: കൊവിഡ് 19 വ്യാപനം കൂടി വരുന്ന പശ്ചാത്തലത്തിൽ മൈക്രോ ഫിനാൻസ്, ചിട്ടി കമ്പനി തുടങ്ങിയ ധനകാര്യസ്ഥാപന പ്രതിനിധികൾ, വ്യക്തികൾ എന്നിവർ വീടുകൾ തോറും കയറിയിറങ്ങി നടത്തുന്ന പണപ്പിരിവ്, പലിശ പിരിവ് എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കർശനമായി നിരോധിച്ച് കളക്ടർ ഉത്തരവിട്ടു.
ഈ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയും ലംഘിക്കാൻ പ്രേരിപ്പിക്കുന്നവർക്കെതിരെയും ബന്ധപ്പെട്ട നിയമങ്ങൾക്ക് പുറമേ ദുരന്തനിവാരണ നിയമം 2005 പ്രകാരമുള്ള ശിക്ഷാ നടപടികൾ കൂടി സ്വീകരിക്കും. കൊവിഡ് കാലത്തെ പണപ്പിരിവ് സംബന്ധിച്ച് വാക്സറിൻ പെരേപ്പാടൻ നൽകിയ പരാതിയുടെ മേൽ തൃശൂർ ജില്ലാ സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തി 2021 ഏപ്രിൽ 20ന് വിശദമായ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |