ഭുവനേശ്വർ: കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസ് ('കിസ്സ് ") കല്പിത സർവകലാശാലയുടെ പുതിയ ചാൻസലറായി ഐക്യരാഷ്ട്രസഭയുടെ മുൻ അസി. സെക്രട്ടറി ജനറൽ സത്യ എസ്. ത്രിപാഠി ചുമതലയേറ്റു. സുസ്ഥിര ഗൃഹത്തിനായുള്ള ഗ്ളോബൽ അലയൻസിന്റെ സെക്രട്ടറി ജനറൽ കൂടിയാണ് ഇദ്ദേഹം.
പൂർണമായും ഗോത്രവർഗ വിദ്യാർത്ഥികൾക്കായുള്ള ലോകത്തെ ആദ്യ സർവകലാശാലയാണ് 'കിസ്സ് ". വിദ്യാഭ്യാസ വിചക്ഷണനും സാമൂഹികപ്രവർത്തകനുമായ ഡോ. അച്യുത സാമന്തയാണ് സ്ഥാപകൻ. ഇപ്പോൾ ഇവിടെ ഏതാണ്ട് 30,000 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
കേന്ദ്ര ഊർജ്ജ വകുപ്പ് സെക്രട്ടറിയായിരുന്ന ഡോ. ഉപേന്ദ്ര ത്രിപാഠിയാണ് സർവകലാശാലയുടെ പുതിയ പ്രോ - ചാൻസലർ. അന്തർദ്ദേശീയതലത്തിൽ അറിയപ്പെടുന്ന നരവംശ ശാസ്ത്രജ്ഞനായ ഡോ. ദീപക് കുമാർ ബെഹ്‌റ വൈസ് ചാൻസലറായി ചുമതലയേറ്റു. ഇദ്ദേഹം നേരത്തെ സാമ്പൽപൂർ, ബെർഹാംപൂർ, രാജേന്ദ്ര സർവകലാശാലകളുടെ വി സി യായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഫുൾബ്രൈറ്റ് വിസിറ്റിംഗ് പ്രൊഫസറുമായിരുന്നു.
പ്രൊഫ.പിതബസ സാഹുവാണ് പുതിയ പ്രോ - വൈസ് ചാൻസലർ. ഡയറക്ടർ ജനറലായി ഡോ.കാനു ചരൺ മഹാലിയും ചുമതലയേറ്റിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |