നിലമ്പൂർ: കൊവിഡ് വ്യാപനം രൂക്ഷമായ നിലമ്പൂർ ആരോഗ്യ ബ്ലോക്കിൽ നിന്നും ഈ മാസം കൂട്ട വിരമിക്കലുണ്ടാകുന്നതോടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയുണ്ടാവുമെന്ന് ആശങ്ക. രണ്ട് ഹെൽത്ത് ഇൻസ്പെക്ടർമാർ, നാല് ഹെൽത്ത് നഴ്സുമാർ, ഒരു ജെ.പി.എച്ച്.ഐ ഉൾപ്പടെ ഏഴുപേരാണ് മേയ് മാസം വിരമിക്കുന്നത്. ഒരു മാസം മുമ്പ് ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പേർ ബ്ലോക്കിൽ നിന്നും വിരമിച്ചിരുന്നു. പകരം നിയമനം ആയിട്ടില്ല. ചുങ്കത്തറ ബ്ലോക്ക് ഹെൽത്ത് കോ- ഓർഡിനേറ്റർ ചുമതലയിലുണ്ടായിരുന്ന എച്ച്.ഐ നേരത്തെ തന്നെ വിരമിച്ചിരുന്നു. തുടർന്നും വിരമിക്കൽ വരുന്നതോടെ പ്രവർത്തനങ്ങൾ അവതാളത്തിലാവുമെന്ന ആശങ്കയിലാണ് ആരോഗ്യ പ്രവർത്തകർ.
നിലവിലെ പ്രത്യേക സാഹചര്യത്തിൽ പുതിയ പ്രമോഷന് കാലതാമസം എടുക്കുന്നുണ്ട്. സ്ഥലം മാറ്റം ലഭിച്ച് വരുന്നവരും കുറവാണ്. ചുമതലയിലുള്ളവർ വിരമിക്കുന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനത്തെ സാരമായി ബാധിക്കും.
വിരമിക്കുന്നവർക്ക് പകരം ഉടനെ നിയമനം നടത്തുകയോ അല്ലെങ്കിൽ പകരം ജീവനക്കാരെ കൊണ്ടുവരികയോ ചെയ്യണമെന്നാണ് ആവശ്യം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |