തിരുവനന്തപുരം: വിദേശത്ത് നിന്ന് മെഡിക്കൽ ബിരുദമെടുത്ത ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ നടപടികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. കേരളം ഡോക്ടർമാരുടെ ക്ഷാമം നേരിടുമ്പോഴും വിദേശത്ത് നിന്ന് ബിരുദം നേടി ഇന്ത്യയിലെ യോഗ്യതാ പരീക്ഷ വിജയിച്ച ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ നടത്തിയില്ല. വിദേശത്ത് പോകുന്നതിനുള്ള യോഗ്യതാ സർട്ടിഫിക്കറ്റ് സംബന്ധിച്ച് തടസവാദം ഉന്നയിച്ച മെഡിക്കൽ കൗൺസിൽ വിഷയം കേന്ദ്രസർക്കാരിന്റെ പരിഗണനയ്‌ക്ക് അയയ്ക്കുകയായിരുന്നു. ഭരണപരമായ നടപടികളിലെ കാലതാമസം ആരോഗ്യ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്ത് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |