അഞ്ചുതെങ്ങ്: അഞ്ചംഗ സംഘം മത്സ്യബന്ധനത്തിന് പോയ ബോട്ടിലുണ്ടായിരുന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. മണ്ണാക്കുളം പഴയനട വീട്ടിൽ സുരേഷ് - നിഷ ദമ്പതികളുടെ മകൻ സതീഷാണ് (18) മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ടോടെ മണ്ണാക്കുളത്തുനിന്ന് കടലിൽ പോയ ലൂർദ്ദ്മാതാ ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
തീരത്തുനിന്ന് രണ്ടുകിലോമീറ്ററിനുള്ളിൽ നിൽക്കുമ്പോഴാണ് ഇടിമിന്നലുണ്ടായത്. വള്ളത്തിലെ ലൈറ്റുകളും ബാറ്ററികളും പൊട്ടിത്തെറിച്ചതിന് പിന്നാലെ മുൻവശം പൂർണമായും തകർന്ന് വള്ളം മുങ്ങുകയായിരുന്നു. ഇതിനിടെയാണ് സതീഷിന് ഇടിമിന്നലേറ്റത്.
അഞ്ചുതെങ്ങ് സ്വദേശിയായ മെൽറ്റസ് എന്നയാളുടെ വള്ളത്തിൽ സതീഷ്, ജിത്തു, ഷിബു, മരിയദാസൻ, ജോഷി എന്നിവരാണുണ്ടായിരുന്നത്. കടലിലേക്ക് തെറിച്ചുവീണവരെ സമീപത്തെ വള്ളത്തിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ജോഷി, ജോസ് എന്നിവരെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശേപ്പിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത സതീഷിന്റെ മൃതദേഹം സെന്റ് പീറ്റേഴ്സ് സെമിത്തേരിയിൽ സംസ്‌കരിച്ചു. ശാന്തി, നിഖിൽ എന്നിവരാണ് സഹോദരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |