ന്യൂഡൽഹി : ഇസ്രായേൽ - പാലസ്തീൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരമുണ്ടാകണമെന്ന് ഇന്ത്യ യു.എൻ രക്ഷാസമിതിയിൽ അറിയിച്ചു. എല്ലാത്തരത്തിലുമുള്ള അക്രമങ്ങളെയും പ്രകോപനങ്ങളെയും നശീകരണങ്ങളെയും അപലപിക്കുന്നു. പ്രത്യേകിച്ച് സംഘർഷം വഷളാക്കിക്കൊണ്ട് ഗാസയിൽ നിന്ന് നടത്തുന്ന റോക്കറ്റ് ആക്രമണങ്ങളെയെന്ന് ഇന്ത്യ അറിയിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മലയാളി യുവതി സൗമ്യയുടെ മരണമടക്കം ഇന്ത്യ രക്ഷാസമിതിയിൽ പരാമർശിച്ചതായി മന്ത്രി വ്യക്തമാക്കി.
ഇരുകൂട്ടരും സംയമനം പാലിക്കുകയും തത്‌സ്ഥിതി തുടരുകയും വേണമെന്ന് ഇന്ത്യ അഭ്യർത്ഥിച്ചു. ഇരുപാർട്ടികൾക്കുമിടയിൽ നേരിട്ട് ചർച്ച നടക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് എത്തുകയും ചെയ്യേണ്ടത് അടിയന്തര ആവശ്യമായി മാറിയിരിക്കുന്നു. ഇപ്പോഴത്തെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്രസമൂഹവും അടിയന്തരമായി ഇടപെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മലയാളി യുവതി സൗമ്യയുടെ ദാരുണഅന്ത്യമടക്കം പരാമർശിച്ചുകൊണ്ട് ഇന്ത്യ യുഎൻ രക്ഷാസമിതിയിൽ നടത്തിയ പ്രസ്താവനയുടെ ചുരുക്കം.
എല്ലാത്തരത്തിലുമുള്ള അക്രമങ്ങളെയും പ്രകോപനങ്ങളെയും നശീകരണങ്ങളെയും ഞങ്ങൾ അപലപിക്കുന്നു. പ്രത്യേകിച്ച് സംഘർഷം വഷളാക്കിക്കൊണ്ട് ഗാസയിൽ നിന്ന് നടത്തുന്ന റോക്കറ്റ് ആക്രമണങ്ങളെ. ഈ ആക്രണത്തിൽ ഇന്ത്യയ്ക്കും ഒരു ജീവൻ നഷ്ടമായി. ഇന്ത്യൻ പൗരയടക്കം ഈ സംഘർഷത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവരെയുമോർത്ത് ഞങ്ങൾ ദുഃഖിക്കുന്നു.സംഘർഷം മൂർച്ഛിക്കുന്നത് മനുഷ്യരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. ഇരുകൂട്ടരും സംയമനം പാലിക്കുകയും തൽസ്ഥിതി തുടരുകയും വേണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു. ഇരുപാർട്ടികൾക്കുമിടയിൽ നേരിട്ട് ചർച്ച നടക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് എത്തുകയും ചെയ്യേണ്ടത് അടിയന്തര ആവശ്യമായി മാറിയിരിക്കുന്നു. ഇസ്രയേൽപലസ്തീൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരമുണ്ടാകണം. ഇപ്പോഴത്തെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്രസമൂഹവും അടിയന്തരമായി ഇടപെടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |