തിരുവനന്തപുരം : കേരളത്തിനുള്ള ഓക്‌സിജൻ വിഹിതം 450 ടൺ ആയി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. അതേസമയം കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഓക്‌സിജൻ വിഹിതം കേന്ദ്രസർക്കാർ 358 മെട്രിക് ടണ്ണായി വർദ്ധിപ്പിച്ചിരുന്നു, വർധിപ്പിച്ചത്. ഇതിന് പിന്നാലെയാണ് കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി 300 ടൺ മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കണമെന്നും പ്രതിദിന വിഹിതം 450 ടൺ ആയി ഉയർത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചത്.
സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ഓക്‌സിജൻ വിഹിതം ഉയർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ സമീപിച്ചത്. ഈ ആവശ്യം പരിഗണിച്ചുകൊണ്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിനുള്ള പ്രതിദിന ഓക്‌സിജൻ വിഹിതം 135 മെട്രിക് ടൺ കൂടി വർധിപ്പിച്ചത്. നേരത്തെ 223 മെട്രിക് ടണ്ണായിരുന്നു ഇത്. ഇത് സംബന്ധിച്ച് ഉത്തരവ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. പ്രധാനമായും ബെല്ലാരി, കഞ്ചിക്കോട്, ജംഷഡ്പൂർ, റൂർക്കേല തുടങ്ങിയ പ്ലാന്റുകളിൽ നിന്നായിരിക്കും അധിക ഓക്‌സിജൻ ലഭിക്കുക. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |