ദുരിതാശ്വാസ ക്യാമ്പുകൾ: 358
കൊല്ലം: മഴയും കാറ്റും തുടരുന്നതിനാൽ കളക്ടറേറ്റിലും ജില്ലയിലെ ആറ് താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്.
അടിയന്തര ഘട്ടത്തിൽ ആളുകളെ മാറ്റി പാർപ്പിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയത്. ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആന്റിജൻ ടെസ്റ്റ് നടത്തിയ ശേഷമാണ് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കുന്നത്.
നിലവിൽ കൊല്ലം താലൂക്കിലെ തൃക്കോവിൽവട്ടം എൻ.എസ്.എസ് യു.പി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് 24 പേരെ മാറ്റിപാർപ്പിച്ചു. കൊവിഡ് ബാധിതരായവരെ ഡി.സി.സികളിലേക്കും നിരീക്ഷണത്തിൽ കഴിയുന്നവരെ പ്രത്യേക ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ജില്ലയുടെ മലയോര മേഖലയിലും അടിയന്തരഘട്ടത്തിൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കുന്നതിന് പ്രത്യേകസജ്ജീകരണങ്ങൾ ഒരുക്കി. പുനലൂർ താലൂക്കിൽ മാത്രം 22 ക്യാമ്പുകളാണ് തയ്യാറായത്. പത്തനാപുരത്ത് 29 സ്കൂളുകളിലും സൗകര്യങ്ങൾ ഒരുക്കി. ജില്ലയിൽ മഴക്കെടുതിയിൽ ഒരു വീട് പൂർണമായും 21 വീടുകൾ ഭാഗികമായും തകർന്നു.
കൺട്രോൾ റൂം നമ്പരുകൾ
കൊല്ലം: 0474 2742116
കരുനാഗപ്പള്ളി: 0476 2620223
കൊട്ടാരക്കര: 04742454623
കുന്നത്തൂർ: 04762830345
പത്തനാപുരം: 9447191605, 0475 2350090, 8547610701
പുനലൂർ: 0475 2222605
''
പ്രകൃതി ക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ താലൂക്ക് - വില്ലേജ് - പഞ്ചായത്ത് ഓഫീസുകളും ആരോഗ്യ കേന്ദ്രങ്ങളും ഇന്നും നാളെയും തുറന്ന് പ്രവർത്തിക്കണം.
ബി. അബ്ദുൽ നാസർ
ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |