ദോഹ: രാത്രികാല യാത്രകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി ഒമാൻ.ഭക്ഷ്യസ്ഥാപനങ്ങൾ ഒഴികെയുള്ള വാണിജ്യവ്യാപാര സ്ഥാപനങ്ങളിൽ രാത്രി 8 മുതൽ പുലർച്ചെ 4 വരെ ഹോം ഡെലിവറി അനുവദിക്കും. ഭക്ഷ്യസ്ഥാപനങ്ങളിലടക്കം 50% പേർക്കു മാത്രമേ നിൽക്കാൻ സാധിക്കുകയുള്ളു.
സർക്കാർ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർ തൊഴിലിടങ്ങളിൽ ജോലിക്കെത്തണമെന്ന നിർദ്ദേശമുണ്ട്.വർക്ക് ഫ്രം ഹോം നൽകിയിരുന്നതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.
സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണം പരമാവധി കുറക്കണം. കൂടുതൽ പേർക്ക് വർക്ക് ഫ്രം ഹോം സൗകര്യം നൽകണം. കൊവിഡ് നിയന്ത്രങ്ങൾ കർശനമായി പാലിക്കണം.കൊവിഡ് ശക്തമായ സാഹചര്യത്തിലാണ് ഒമാനിൽ കർശന നിന്ത്രങ്ങൾ പ്രഖ്യാപിച്ചത്. നിയന്ത്രങ്ങൾ കടുപ്പിച്ചതോടെ രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |