പൂനെ: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സതാവ് കൊവിഡ് ബാധിച്ച് മരിച്ചു.46 വയസായിരുന്നു. പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞമാസം 22നാണ് എഐസിസി അംഗം കൂടിയായ സതാവിന് കൊവിഡ് സ്ഥിരീകരിച്ചത്.
ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് അദ്ദേഹത്തെ നേരത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വിദർഭ, മറാത്വാഡ മേഖലകളിൽ പാർട്ടിയുടെ പ്രധാന നേതാവായിരുന്നു സതാവ്. 2014 ലെ പൊതുതിരഞ്ഞെടുപ്പിൽ ഹിൻഗോളി ലോക്‌സഭാ മണ്ഡലത്തിൽനിന്ന് ശിവസേന നേതാവ് സുഭാഷ് വാങ്കഡെയെ പരാജയപ്പെടുത്തി എംപിയായിരുന്നു.
രാജീവ് സതാവിനറെ മരണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. 'എന്റെ സുഹൃത്ത് രാജീവ് സതാവിന്റെ വിയോഗത്തിൽ അതിയായ ദു:ഖമുണ്ട്. കോൺഗ്രസിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്ന, കഴിവുള്ള നേതാവായിരുന്നു അദ്ദേഹം. ഇത് നമുക്കെല്ലാവർക്കും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അനശോചനവും സ്‌നേഹവും.'-രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
I’m very sad at the loss of my friend Rajeev Satav. He was a leader with huge potential who embodied the ideals of the Congress.
It’s a big loss for us all. My condolences and love to his family. pic.twitter.com/mineA81UYJ— Rahul Gandhi (@RahulGandhi) May 16, 2021
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |