SignIn
Kerala Kaumudi Online
Friday, 26 April 2024 12.19 PM IST

കാസർകോട്ട് ഓക്സിജൻ സിലിണ്ടർ ചലഞ്ച് വിജയത്തിലേക്ക്

oxygen

കാസർകോട്: മംഗളൂരുവിൽ നിന്നുള്ള ഓക്സിജൻ വിതരണം ദക്ഷിണ കർണാടക തടഞ്ഞതിനെ തുടർന്ന് കാസർകോട് ജില്ലയിൽ അനുഭവപ്പെട്ട ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ആസൂത്രണം ചെയ്ത സിലിണ്ടർ ചാലഞ്ചിന് വൻസ്വീകാര്യത. ഇതിനകം 236 ഓക്സിജൻ സിലിണ്ടറുകൾ പലരിൽ നിന്നുമായി ലഭിച്ചിട്ടുണ്ട്. ഇനിയും നിരവധി സംഘടനകളും വ്യക്തികളും ചാലഞ്ചിൽ പങ്കാളികളാകുമെന്ന് തദ്ദേശസ്ഥാപനങ്ങളെ അറിയിച്ചിട്ടുമുണ്ട്.

വിദേശ മലയാളികൾ ഉൾപ്പെടെയുള്ളവർ സിലിണ്ടർ ചലഞ്ചുമായി സഹകരിച്ചു. ബഹ്‌റൈൻ കേരള സമാജം 60 സിലിണ്ടറുകളും ഓക്സിമീറ്ററുകളും ഉൾപ്പെടെയുള്ളവ കാസർകോട് എത്തിച്ചുനൽകി. ഇതും കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച സിലിണ്ടറുകളും ഉൾപ്പെടെ 236 സിലിണ്ടറുകൾ ഇതുവരെയായി ചലഞ്ചിന്റെ ഭാഗമായി ലഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു. ബഹ്‌റൈൻ കേരള സമാജം നൽകുന്ന സിലിണ്ടറുകൾ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു, സബ് കളക്ടർ മേഘശ്രീ, എ.ഡി.എം അതുൽ സ്വാമിനാഥ്, കൊവിഡ് സെൽ നോഡൽ ഓഫീസർ ഡോ. എ.ടി. മനോജ് എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങിയത്.

വ്യാവസായിക മേഖലകളുടെ ആവശ്യത്തിനായി ഉപയോഗിച്ച സിലിണ്ടറുകൾ വൃത്തിയാക്കി ഓക്സിജൻ നിറച്ചു ജില്ലയിലെ ആശുപത്രികളിൽ എത്തിക്കുകയാണ്. ഇന്നലെ കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ ( അരലക്ഷം), കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി, കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ, പ്രവീൺ, രാകേഷ്, ഗവ. ഹൈസ്‌കൂൾ മൊഗ്രാൽ, തുടി സാംസ്‌കാരിക വേദി കാസർകോട്, എരവിൽ ബ്രദേഴ്സ് വാട്സ്ആപ് കൂട്ടായ്മ, പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി, കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ, കെ കെ ശ്രീനിവാസൻ സ്മാരക കൈത്താങ്ങ് എന്നിവർ സിലിണ്ടർ ചലഞ്ചിൽ പങ്കെടുത്തു.

സഹായം എത്തിക്കാം

ഓക്സിജൻ ചാലഞ്ചിലേക്ക് സാമ്പത്തിക സഹായം എത്തിക്കാൻ അക്കൗണ്ടും ഇതിനകം തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 1994104000081874, ഐ.എഫ്.എസ്.സി കോഡ് IBKL0001994.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, OXYGEN CYLINDER, STORY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.