തിരുവനന്തപുരം: മൂന്നു കോടി ഡോസ് കൊവിഡ് വാക്‌സിൻ വിപണിയിൽ നിന്ന് വാങ്ങാനുള്ള ആഗോള ടെണ്ടർ നടപടികൾ സർക്കാർ ആരംഭിച്ചു. ഇതിനുള്ള ടെണ്ടർ നോട്ടിഫിക്കേഷൻ ഇറങ്ങി. ഇതോടെ, സ്‌ഫുഡ്നിക് ഉൾപ്പെടെ ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടുള്ള വാക്‌സിനുകൾ കേരളത്തിലെത്തും.
സംസ്ഥാനത്ത് 18 കഴിഞ്ഞവർക്കുള്ള വാക്‌സിനേഷൻ ഇന്നലെ ആരംഭിച്ചു. 500ഓളം പേർക്ക് മാത്രമാണ് ആദ്യദിനം വാക്‌സിൻ നൽകിയത്. ഇതുവരെ മുൻഗണനയ്ക്കായി 50,178 പേരാണ് അപേക്ഷകൾ സമർപ്പിച്ചത്. അതിൽ 45525 അപേക്ഷകളാണ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 1000ത്തോളം അപേക്ഷകൾക്ക് അനുമതി നൽകി. കൃത്യമായ രോഗ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാൽ അപേക്ഷകൾ നിരസിക്കുന്ന സ്ഥിതിയുണ്ട്.
വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത കോമോർബിഡിറ്റി ഫോം രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണറെക്കൊണ്ട് പൂരിപ്പിച്ചാണ് അപ്ലോഡ് ചെയ്യേണ്ടതാണ്. അതിനു പകരം മറ്റെന്തെങ്കിലും സർട്ടിഫിക്കറ്റുകളോ രേഖകളോ സമർപ്പിക്കുന്നതാണ് അപേക്ഷ നിരസിക്കാൻ കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |