അടൂർ : ചിറ്റയം ഗോപകുമാറിന്റെ ഡെപ്യൂട്ടി സ്പീക്കർ പദവി അടൂർ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുകൂടി വഴിതെളിക്കും. കഴിഞ്ഞ പത്ത് വർഷവും അടൂരിലെ ജനപ്രതിനിധിയായിരുന്ന ചിറ്റയം ഇക്കുറി പുതിയ മേലങ്കിയുമായി സംസ്ഥാന നിയമസഭയിൽ എത്തുമ്പോൾ ജനങ്ങളും ഏറെ പ്രതീക്ഷകൾ വച്ചുപുലർത്തുന്നു.തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിലുണ്ടായ കാലവിളംബം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിൽ കുറവുണ്ടാകാൻ ഇടയാക്കി. ഡെപ്യൂട്ടി സ്പീക്കർ പദവിയിൽ എത്തിയതോടെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉൗർജ്ജം പകരാനാകും. തുടർച്ചയായി മൂന്നുവതണയും സി. പി. ഐ പ്രതിനിധി എന്ന നിലയിൽ ചിറ്റയം കൈവരിച്ച നേട്ടത്തിന്റെ നെറുകയിലാകണം 2026 ൽ നടക്കുന്ന അസംബ്ളി തിരഞ്ഞെടുപ്പിലും വിജയമെന്ന് സി.പി.ഐ ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷവും ജനപ്രതിനിധിയെന്ന നിലയിൽ ജനങ്ങൾക്ക് മുന്നിൽ മറ്റൊരു പരിവേഷങ്ങളുമില്ലാതെ സാധാരണക്കാരിൽ ഒരുവനായി നിലകൊണ്ടതാണ് ഹാട്രിക് വിജയത്തിലേക്ക് വഴിതെളിച്ചത്. ചടുലവും കക്ഷിരാഷ്ട്രീയത്തിന് അതീതവുമായ നിലപാടുകളുമാണ് നിഷ്പക്ഷ വോട്ടുകൾ കൂടി ലഭിച്ചതിന് കാരണം. . എന്നും ഭരണപക്ഷത്തിന് അനുകൂലമായാണ് അടൂരിലെ വോട്ടർമാർ വിധിയെഴുതിവന്നത് . തുടർച്ചയായി നാല് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച ജനപ്രതിനിധിയെന്ന നിലയിൽ നേരത്തെ തിരുവഞ്ചൂർ രാധാകൃഷ്ണന് സംസ്ഥാന മന്ത്രി സഭയിൽ സ്ഥാനം. ലഭിച്ചിരുന്നു. നിയമസഭാ നടപടികൾ നിയന്ത്രിക്കുന്നതിനുള്ള ഉപാദ്ധ്യക്ഷ സ്ഥാനം ചിറ്റയത്തിന് ലഭിക്കുമ്പോൾ അടൂരിന്റെ തിരുനെറ്റിയിൽ അത് മറ്റൊരു തിലകക്കുറിയായി മാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |