കൊച്ചി: ബ്ളാക്ക് ഫംഗസ് അണുബാധയുടെ പേരിൽ സമൂഹമാദ്ധ്യമങ്ങളിലും മറ്റും നടക്കുന്ന കുപ്രചാരണങ്ങളിൽ ഭയക്കേണ്ടതില്ല.
ബ്ലാക്ക് ഫംഗസ് കൊവിഡിനെപ്പോലെ പരക്കുന്ന രോഗമല്ല. പച്ചക്കറികളും ബ്രഡും മറ്റും പഴകുമ്പോൾ പ്രത്യക്ഷപ്പെടുന്ന കറുത്തപൂപ്പൽ ബ്ളാക്ക് ഫംഗസ് രോഗം പരത്തുമെന്ന് പ്രചരിപ്പിക്കുന്നതിൽ വാസ്തവമില്ലെന്നും ഇടപ്പള്ളി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ അണുരോഗ വിദഗ്ദ്ധൻ ഡോ.ടി.എസ്. ദീപു പറഞ്ഞു. ഭക്ഷണവസ്തുക്കളിൽ കാണുന്ന പൂപ്പലും ബ്ളാക്ക് ഫംഗസുമെല്ലാം ഒരേ കുടുംബത്തിൽപ്പെട്ടതാണെന്നേയുള്ളൂ. നമ്മുടെ ചുറ്റുപാടുകളിലെല്ലാം ഇത്തരം ഫംഗസുണ്ട്. മനുഷ്യശരീരത്തിന് അതിനെ അതിജീവിക്കാനുള്ള പ്രതിരോധശേഷിയുമുണ്ട്. ഗുരുതര പ്രമേഹമുള്ളവരും കൊവിഡ് ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള പ്രമേഹരോഗികളുമാണ് ഇപ്പോൾ ബ്ളാക്ക് ഫംഗസിന്റെ പ്രധാന ഇരകൾ. ആരോഗ്യകാരണങ്ങളാൽ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കുറയ്ക്കാൻ മരുന്നു കഴിക്കുന്നവരും കാൻസർ ചികിത്സയ്ക്ക് കീമോതെറാപ്പിയെടുക്കുന്നവരും നല്ല കരുതലെടുക്കണം. നിരന്തരം ആശുപത്രി ചികിത്സയിൽ കഴിയുന്നവരും കൂടുതൽ ശ്രദ്ധിക്കണം.ശ്വസനത്തിലൂടെയാണ് ബ്ളാക്ക് ഫംഗസ് അണുക്കൾ ശരീരത്തിൽ പ്രവേശിക്കുക. വൃത്തിയുള്ള നല്ലമാസ്കുകൾ ധരിക്കുക. പുനരുപയോഗിക്കുന്നവ നന്നായി കഴുകി ഉണക്കിയവയാകണം. അല്ലെങ്കിൽ മാസ്കുതന്നെ പൂപ്പൽബാധയ്ക്ക് കാരണമാകും. പൊതുവായ വ്യക്തിശുചിത്വം പാലിക്കുക, പഴകാത്ത പച്ചക്കറികളും ഭക്ഷണവസ്തുക്കളും ഉപയോഗിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |