തിരുവനന്തപുരം: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ നിലയിൽ തുടരുന്ന മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിലെ രോഗവ്യാപനം നിയന്ത്രിക്കാനായി ആക്ഷൻ പ്ലാൻ നടപ്പിൽ വരുത്തുമെന്നും വൈകിട്ടത്തെ വാർത്താ സമ്മേളനത്തിലൂടെ അദ്ദേഹം അറിയിച്ചു. വരുന്ന തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ജില്ലയിൽ 75,000ത്തോളം കൊവിഡ് പരിശോധനകൾ നടത്താനായി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം കൂടുതൽ പൊലീസുകാരെ ഈ പ്രത്യേക ചുമതലയ്ക്കായി ജില്ലയിൽ നിയോഗിക്കും. നിലവിലുള്ള നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് ജില്ലാ ഭരണസംവിധാനത്തിന്റെയും നേതൃത്വത്തിൽ കർശനമായ പരിശോധനകളാണ് മലപ്പുറം ജില്ലയിൽ നടക്കുന്നത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമാനുസൃതമുള്ള എല്ലാ നടപടികളും സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ക്രമസമാധാന വിഭാഗം എഡിജിപി, ഉത്തരമേഖലാ ഐജി എന്നിവർ മലപ്പുറത്ത് ക്യാമ്പ് ചെയ്ത് നടപടികൾക്ക് നേതൃത്വം നൽകിവരികയാണ്. തിരുവനന്തപുരം,എറണാകുളം, തൃശൂർ ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ ഇന്ന് രാവിലെ പിൻവലിച്ചു. മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗണും ബാക്കി എല്ലാ ജില്ലകളിലും ലോക്ക്ഡൗണുമാണ് ഇപ്പോൾ നിലവിലുള്ളത്. മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം,എറണാകുളം, തൃശൂർ ജില്ലകളിൽ നിലനിന്നിരുന്ന ട്രിപ്പിൾ ലോക്ക്ഡൗൺ ഇന്ന് രാവിലെയോടെ പിൻവലിച്ചിരുന്നു. , നേരത്തെകൊവിഡ് സാഹചര്യം മൂലം നാല് ജില്ലകളിലും ഒരേ സമയമാണ് ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വന്നത്.
content details: covid restrictions to be made strict in malappuram says cm pinarayi vijayan.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |