SignIn
Kerala Kaumudi Online
Tuesday, 19 March 2024 8.14 AM IST

കാസർകോട് ജില്ലയ്ക്ക് 37 വയസ്

ksd

കാസർകോട്: കാസർകോട് ജില്ല രൂപീകൃതമായിട്ട് 37 വർഷം. 1984 മേയ് 24ന് മുഖ്യമന്ത്രി കെ.കരുണാകരനാണ് കണ്ണൂർ ജില്ല വിഭജിച്ച് രൂപം നൽകിയ കാസർകോട് ജില്ല ഉദ്ഘാടനം ചെയ്തത്. കെ.നാരായണനായിരുന്നു പ്രഥമ ജില്ലാ കളക്ടർ.

പരാധീനതകളും പരിമിതികളും മറികടന്ന് രാജ്യത്തിന് മാതൃകയാകുന്ന നിരവധി പ്രവർത്തനങ്ങളാണ് ജില്ലാ ഭരണ സംവിധാനവും തദ്ദേശ ഭരണ സ്ഥാപനങ്ങളും ഇതിനകം നടത്തിയിട്ടുള്ളത്.

പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് കേരള നിയമസഭയിലേക്ക് വിജയിച്ച നീലേശ്വരം മണ്ഡലവും 1987 ൽ മുഖ്യമന്ത്രി ഇ.കെ നായനാർ വിജയിച്ച തൃക്കരിപ്പൂർ മണ്ഡലവും കാസർകോട് ജില്ലയിലാണ്. മുൻ മന്ത്രിമാരായ എൻ.കെ ബാലകൃഷ്ണനും ചെർക്കളം അബ്ദുല്ലയും സി.ടി അഹമ്മദലിയും ഇ. ചന്ദ്രശേഖരനും ജില്ലയുടെ വികസനത്തിന് ചിറകു നൽകി. എ.കെ.ജി, രാമചന്ദ്രൻ കടന്നപ്പള്ളി, എം.രാമണ്ണറേ, ഐ. രാമറായി, ടി. ഗോവിന്ദൻ, പി. കരുണാകരൻ, രാജ് മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ പാർലിമെന്റിൽ കാസർകോടിനെ പ്രതിനിധീകരിച്ചു. ജില്ലയുടെ സർവതല സ്പർശിയായ വളർച്ചയിൽ ഈ ജനനേതാക്കളുടെ സംഭാവനകൾ വളരെവിലപ്പെട്ടതാണ്.

കേരളകേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം കാസർകോട് ജില്ലയ്ക്ക് ലഭിച്ചത് ഉന്നതവിദ്യഭ്യാസ മേഖലയിൽ മുതൽകൂട്ടാണ്. രണ്ട് റവന്യു ഡിവിഷനുകൾ, നാല് താലൂക്കുകൾ, 38 ഗ്രാമ പഞ്ചായത്തുകൾ, 3 നഗരസഭകൾ, ആറ് ബ്ലോക്കു പഞ്ചായത്തുകൾ എന്നിവ കാസർകോടിന്റെ പ്രാദേശിക വികസനത്തിന് കരുത്തേകുന്നു.

പുരസ്കാരങ്ങളുടെ നിറവിൽ

ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്ക് രണ്ട് ദേശീയ പുരസ്കാരങ്ങൾ കാസർകോട് ജില്ലയെ തേടിയെത്തി. അംഗ പരിമിതരുടെ ക്ഷേമത്തിനായി നടപ്പിലാക്കിയ വീ ഡിസെർവ് പദ്ധതി കേന്ദ്ര സർക്കാറിന്റെ ഗോൾഡ് മെഡലിന് അർഹമായി. ജലസംരക്ഷണത്തിനായി നടത്തിയ മാതൃകാ പ്രവർത്തനങ്ങൾ കേന്ദ്ര ജലവിഭവ മന്ത്രാലയവും ഇസ്രയേൽ ഗവൺമെന്റും നൽകുന്ന ജലസംരക്ഷണ പുരസ്കാരത്തിന് അർഹമായി. സംസ്ഥാനത്തെ മികച്ച ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർ ഡോ.സജിത് ബാബു വാട്ടർ വാരിയർ അവാർഡിനും അർഹനായി. ദക്ഷിണേന്ത്യയുടെ മുള തലസ്ഥാനം (ബാംബു ക്യാപിറ്റൽ) ആയി പത്തുലക്ഷം മുളം തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി, ആയിരം തടയണകളുടെ നിർമാണം, ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടത്തിയ റിംഗ് ചെക്ക്ഡാമുകൾ എന്നിവ വേറിട്ട മാതൃകയായി. പൊതുജന പരാതി പരിഹാരത്തിനായുള്ള കളക്ടറുടെ റീച്ച് ഔട്ട് പ്രോഗ്രാം ദേശീയശ്രദ്ധ നേടി. കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ മുഴുവൻ രോഗികളെയും ചികിത്സിച്ച് സുഖപ്പെടുത്തിയ കാസർകോട് മാതൃക ദേശീയതലത്തിൽ പ്രശംസ നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, KSD DIST
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.