കൊച്ചി: 'ലോക്ക്ഡൗൺ വാറ്രുകാരെ' ലോക്കാക്കാൻ ജില്ലയിൽ തലങ്ങും വിലങ്ങും പായുകയാണ് എക്സൈസ്. ഇതിനായി മൂന്ന് എക്സൈസ് സ്പെഷ്യൽ മൊബൈൽ ടീമുകൾ രംഗത്തുണ്ട്. ഒരു സർക്കിൾ അടക്കം ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. വെറും മൂന്ന് ടീമോയെന്ന് ആലോചിച്ച് കുറച്ചു കാണേണ്ട. ഇതുവരെ ഇവർ രജിസ്റ്റർ ചെയ്തത് 45ലധികം കേസുകൾ. പിടിച്ചെടുത്തത് 3,648 ലിറ്റർ വാഷും 36.6 ലിറ്റർ ചാരയവും.
അതാത് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും വ്യാജവാറ്രുകാരെ പൊക്കാനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗവും വാറ്റ് വേട്ടയ്ക്കൊപ്പമുണ്ട്. എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ നേരിട്ടാണ് ടീമുകളെ നിയന്ത്രിക്കുന്നത്. നേരത്തെ രഹസ്യ കേന്ദ്രങ്ങളിൽ വാറ്രി കൂടിയ വിലയ്ക്ക് വിൽക്കുകയാണ് ആളുകൾ ചെയ്തിരുന്നത്. അന്വേഷണം വ്യാപിപ്പിച്ചതോടെ വാറ്റ് വീടുകളിലേക്ക് ഒതുങ്ങി. വീടുകൾ കേന്ദ്രീകരിച്ചുള്ള വാറ്റ് കൂടിയിട്ടുണ്ടെന്നാണ് എക്സൈസിന്റെ നിഗമനം. അന്വേഷണത്തിൽ കുടുങ്ങിയതിൽ അധികവും വീട്ടുവാറ്റുകാരാണ്.
അളവിൽ കൂടുതൽ വിദേശമദ്യം കൈവശം വച്ചവരും സ്പെഷ്യൽ മൊബൈൽ ടീമിന്റെ പിടിയിലായിട്ടുണ്ട്. 21 പേരാണ് അറസ്റ്റിലായത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശമദ്യം കടത്തിയതിന് 57 പേർ കുടുങ്ങി. രണ്ട് ലിറ്റർ സ്പിരിറ്രും പിടിച്ചെടുത്തു. ഇത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ഹാൻഡ് സാനിറ്രൈസർ നിർമ്മാണത്തിനായി കൈമാറും.
വ്യാജവാറ്റ് ഇല്ലാതാക്കാനാണ് സ്പെഷ്യൽ മൊബൈൽ ടീമിനെ നിയോഗിച്ചിരിക്കുന്നത്. ഇതുകൂടാതെ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്.
അശോക് കുമാർ
ഡപ്യൂട്ടി കമ്മിഷണർ
എക്സൈസ് കൊച്ചി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |