കൊച്ചി: ലോക്ക്ഡൗണിൽ അവശ്യമരുന്നുകൾ ലഭിക്കാതായതോടെ ദുരിതത്തിലായി വൃക്കരോഗികൾ. പാവപ്പെട്ട ഡയാലിസിസ് രോഗികളുടെയും വൃക്ക മാറ്റിവച്ചവരുടെയും കാര്യമാണ് അതിലും കഷ്ടം. ടാക്സി വിളിച്ച് ആശുപത്രിയിൽ വന്നുപോകാനുള്ള ചെലവ് കണ്ടെത്താൻ നെട്ടോട്ടമോടുകയാണ് ഇവരിൽ ഏറെപ്പേരും. ഡയാലിസിസുകാർക്ക് ആഴ്ചയിൽ ഒരു ദിവസമെങ്കിലും ആശുപത്രിയിൽ പോകണം.
വൃക്കമാറ്റിവച്ചവർ രോഗപ്രതിരോധ ശേഷി കുറയ്ക്കാനുള്ള മരുന്നു കഴിക്കേണ്ടതിനാൽ ചെറിയ ജോലികൾ ചെയ്താണ് ജീവിച്ചിരുന്നത്. വീണ്ടും കൊവിഡ് എത്തിയതോടെ അതും ഇല്ലാതായി.
വൃക്ക മാറ്റിവച്ചവർക്ക് സർക്കാരിന്റെ പാലിയേറ്റീവ് കെയർ മുഖേന നേരത്തെ മരുന്നുകൾ എത്തിച്ചു നൽകിയിരുന്നു. ഒരേ കമ്പനിയുടെ തന്നെ പതിവായി കിട്ടാത്തതിനാൽ അതും പ്രശ്നമാണ്. മാസം 8,000 മുതൽ 25000 രൂപവരെ ഇവർക്ക് മരുന്നിന് മാത്രം ചിലവാകും. മരുന്ന് മുടങ്ങാനും പാടില്ല.
വരുമാനമാഗം ഇല്ലാത്തതിനാൽ കൊവിഡ് ബാധിതരുടെ വീട്ടിൽ അണുവിമുക്തമാക്കൽ ജോലിക്ക് പോകുകയാണ്. രോഗപ്രതിരോധ ശേഷി ഇല്ലാത്ത ഞാൻ ചെയ്യാൻ പാടില്ലാത്ത ജോലിയാണിത്. പക്ഷെ മറ്റു നിവർത്തിയില്ല. മറ്റ് രോഗങ്ങൾ ഉള്ളവരും ഞങ്ങൾക്കിടയിലുണ്ട്. എല്ലാവരുടേയും സ്ഥിതി ഇതുതന്നെ. മരുന്നുവാങ്ങാനുള്ള സഹായം എങ്കിലും നൽകണമെന്നാണ് പുതിയ സർക്കാരിനോട് പറയാനുള്ളത്.
മുജീബ് അലി,
സംസ്ഥാന പ്രസിഡന്റ്,
കേരള കിഡ്നി ട്രാൻസ്‌പ്ളാന്റ് ഫാമിലി ട്രസ്റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |