തൃശൂർ: കേന്ദ്ര ആയുഷ് മന്ത്രാലയം വികസിപ്പിച്ച കൊവിഡ് കാല പ്രതിരോധശേഷി വർദ്ധനവിനുള്ള ആയുർവേദ മരുന്നായ 'ആയുഷ് 64' കേരളത്തിൽ വിതരണം ചെയ്യുന്നതിനായി ആർ.എസ്.എസ് സംഘടനയായ സേവാ ഭാരതിയെ തെരഞ്ഞെടുത്ത നടപടി ചോദ്യം ചെയ്ത് ടി. എൻ പ്രതാപൻ എം. പി പ്രധാനമന്ത്രിക്കും, കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്കും , കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് യശോനായികിനും കത്തയച്ചു. കൊവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിലും രാഷ്ട്രീയ താല്പര്യങ്ങൾ നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. നീതി ആയോഗ് ദർപ്പണിൽ രജിസ്റ്റർ ചെയ്തിട്ടുളള ഒരു രാഷ്ട്രീയ താല്പര്യങ്ങളുമില്ലാത്ത നിരവധി എൻ.ജി.ഒകളും, പെയിൻ ആൻഡ് പാലിയേറ്റിവ് കൂട്ടായ്മകളും കേരളത്തിലുണ്ട്. അവരെയെല്ലാം അവഗണിച്ച് സേവാ ഭാരതി എന്ന് അറിയപ്പെടുന്ന സംഘപരിവാർ സംഘടനയെ സർക്കാർ മരുന്ന് വിതരണത്തിന് തെരഞ്ഞെടുത്ത നടപടിയിൽ ദുരൂഹതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |