കൊച്ചി: കാലിത്തീറ്റയിൽ ഇനിമുതൽ ഉണക്കകപ്പയും. കർഷകരിൽ നിന്നും ഉണക്കകപ്പ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള കോർപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ. കൊവിഡിലും ലോക്ക്ഡൗണിലും നഷ്ടത്തിലായ മരച്ചീനി കർഷകരെ സഹായിക്കാനാണ് പുതിയ ഉദ്യമം. കർഷകരിൽ നിന്ന് ശേഖരിക്കുന്ന കപ്പ മൂവാറ്റുപുഴയിലും ആലപ്പുഴയിലുമുള്ള കാലത്തീറ്റ നിർമ്മാണ ഫാക്ടറിയിലേക്ക് അയയ്ക്കും. അന്തിമ തീരുമാനം ജൂൺ 10ലെ ബോർഡ് മീറ്റിംഗിൽ ഉണ്ടാകും.
മഴകാരണം സംസ്ഥാനത്ത് മരച്ചീനി നേരത്തേ വിളവെടുക്കുകയാണ്. വിലയും കുത്തനെ താഴ്ന്നു. കർഷകർ വലിയ പ്രതിസന്ധിയിലാണ്. മരച്ചീനി കാലത്തീറ്റയിൽ ചേർക്കുന്നത് പാലുത്പാദനത്തിനും സഹായകമാകും. മരച്ചീനി കൃഷി ചെയ്യുന്ന ക്ഷീരകർഷകർക്ക് പദ്ധതിയിൽ മുൻഗണന ഉണ്ടാകും.
ജില്ലയിലെ മരച്ചീനി കർഷകരെ ഒപ്പം നിറുത്തുകയാണ് ലക്ഷ്യം. പ്രാഥമിക സഹ. സംഘങ്ങളിൽ നിന്നും ഉണക്കകപ്പ ടെൻഡർ മുഖേന ശേഖരിക്കും. പ്രാഥമിക സംഘങ്ങൾക്കും ഇത് സഹായകമാകും.
ജോൺ തെരുവോത്ത്
മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |