ലക്നൗ: ഉത്തർപ്രദേശിലെ ബൽറാംപൂരിൽ കൊവിഡ് രോഗിയുടെ മൃതദേഹം റാപ്തി നദിയിൽ ബന്ധുക്കൾ വലിച്ചെറിയുന്നതിന്റെ വീഡിയോ പുറത്ത്. പി.പി.ഇ കിറ്റ് ധരിച്ച ഒരാൾ നദിക്ക് കുറുകെയുള്ള പാലത്തിൽ വണ്ടി നിറുത്തിയ ശേഷം കവറിൽ പൊതിഞ്ഞ മൃതദേഹം പാലത്തിൽ നിന്നും നദിയിലേക്ക് വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇയാൾക്ക് സഹായത്തിന് മറ്റൊരാളും ഒപ്പമുണ്ട്. പാലത്തിലൂടെ വാഹനത്തിൽ കടന്നുപോയവരാണ് വീഡിയോ പകർത്തിയത്. സിദ്ധാർത്ഥനഗർ സ്വദേശി പ്രേംനാഥിന്റെ മൃതദേഹമാണ് നദിയിൽ ഉപേക്ഷിച്ചതെന്ന് പൊലീസ് കണ്ടെത്തി. പ്രേംനാഥിനെ മേയ് 25 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മേയ് 28 ന് അദ്ദേഹം മരിച്ചു. തുടർന്ന് കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പ്രാഥമിക അന്വേഷണത്തിൽ ബന്ധുക്കളാണ് മൃതദേഹം എറിഞ്ഞതെന്ന് കണ്ടെത്തി.ബന്ധുക്കൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബൽറാംപൂർ ചീഫ് മെഡിക്കൽ ഓഫിസർ വി.ബി.സിംഗ് പറഞ്ഞു. മുൻപ് ഗംഗാ നദിയിലൂടെ കൂട്ടമായി മൃതദേഹങ്ങൾ ഒഴുകി വന്നത് വിവാദം സൃഷ്ടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |