ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും രാജ്യത്തെ 1,742 കുട്ടികളെ പൂർണമായും അനാഥരാക്കിയെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. ഇതിൽ 140 കുട്ടികൾ ഉപേക്ഷിക്കപ്പെട്ടു. 7,464 പേർക്ക് മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ടു. കേരളത്തിൽ 49 കുട്ടികൾ പൂർണമായും അനാഥരാകുകയും 895 കുട്ടികൾക്ക് മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെടുകയും ചെയ്തു. ഇതിൽ എട്ട് കുട്ടികൾ ഉപേക്ഷിക്കപ്പെട്ടു.
മഹാമാരിയിൽ അനാഥരായ കുട്ടികളുടെ വിവരങ്ങൾ ബാൽ സ്വരാജ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ സംസ്ഥാനങ്ങളോട് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് 25 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളും സമർപ്പിച്ച റിപ്പോർട്ടിലാണ് വിവരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
വിവരങ്ങളുടെ പകർപ്പ് കേസിൽ അമിക്കസ് ക്യൂറിയായ ഗൗരവ് അഗർവാളിനും സംസ്ഥാനങ്ങൾ നൽകിയിട്ടുണ്ട്. മദ്ധ്യപ്രദേശിലാണ് (318) പൂർണമായും അനാഥരായ കുട്ടികളിലധികവും. പിന്നാലെ ബിഹാർ (292), ഉത്തർപ്രദേശ് (270) എന്നീ സംസ്ഥാനങ്ങളാണ്. അടുത്ത ദിവസം കേസ് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |