തിരുവനന്തപുരം : മ്യൂക്കോർ മൈക്കോസിസ് (ഫംഗസ്) ബാധിച്ച് പാലക്കാട്ട് വീട്ടമ്മയും കൊല്ലത്ത് മദ്ധ്യവയ്കനും മരണമടഞ്ഞു. പാലക്കാട്ട് കല്ലംകുളം ചേലക്കാട് സ്വദേശി സി.ആർ.വസന്ത (50) മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കൊവിഡ് പോസിറ്റീവായ ഇവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് വിദഗ്ദ്ധ കിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നാണ് ഫംഗസ് സ്ഥിരീകരിച്ചത്. ഭർത്താവ് : ശിവൻ. മകൾ: ഭാനു.
കൊല്ലത്ത് പാലത്തറ സ്വദേശിയായ മദ്ധ്യവയസ്കനാണ് മരിച്ചത്. ജില്ലയിലെ ആദ്യ മ്യൂക്കോർ മൈക്കോസിസ് മരണമാണിത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു മരണം. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരിക്കെ അഞ്ച് ദിവസം മുൻപാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |