SignIn
Kerala Kaumudi Online
Saturday, 27 April 2024 9.06 AM IST

ഇനി വൈകില്ല, വിമാനത്താവളം

airport

കോട്ടയം: ഇടതുമുന്നണിക്ക് തുടർഭരണം ലഭിച്ചതോടെ ശബരിമല വിമാനത്താവളം യാഥാത്ഥ്യമാക്കുന്നതിനുള്ള നടപടികൾക്ക് ശരവേഗം. ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട തർക്കം പരിഹരിച്ച് ഈ സർക്കാർ അധികാരത്തിലിരിക്കുന്ന അഞ്ചു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും .

വിമാനത്താവള നിർമ്മാണത്തിന് ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കൽ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ഏറ്റെടുക്കൽ നടപടികൾക്ക് ഏർപ്പെടുത്തിയ സ്റ്റേയും കോടതി നീക്കി.

കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ മോഡലിൽ പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭമായി ശബരിമല വിമാനത്താവള പദ്ധതിയും ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം 2263.13 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ അദ്ധ്യക്ഷനായ സമിതിയുടെ തീരുമാനം അംഗീകരിച്ച് ശബരിമല വിമാനത്താവളം എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ സ്ഥാപിക്കുന്നതിന് 2017 ലാണ് സർക്കാർ തീരുമാനിച്ചത്. 2018ൽ അമേരിക്കൻ വിമാനകമ്പനിയായ ലൂയിബഗർ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയ പദ്ധതി 2025ൽ പൂർത്തിയാക്കാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴായിരുന്നു നിയമകുരുക്കുകൾ മുറുകിയത്.

ബിലീവേഴ്സ് ചർച്ചിന്റെ കൈവശമുള്ള 2263 ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും പാലാ സബ്കോടതിയിലും കേസു തുടരുകയാണെങ്കിലും ഏറ്റെടുക്കൽ നടപടിക്ക് ഹൈക്കോടതി പച്ചക്കൊടി വീശിയതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻ വച്ചത്. ബീലീവേഴ്സ് പ്രതിനിധികളുമായി ചർച്ച നടത്തി ഇരുപക്ഷത്തിനും സ്വീകാര്യമായ ധാരണയിൽ കേസുകൾ പിൻവലിച്ചു തോട്ടം ഏറ്റെടുക്കാനാണ് നീക്കം. അർഹമായ നഷ്ടപരിഹാരത്തിലൂടെ സ്ഥലം വിട്ടു നൽകുന്നതിന് എതിർപ്പില്ലെന്ന് ബിലീവേഴ്സ് ചർച്ച് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇത് വിജയിച്ചാൽ കേസിന്റെ തീർപ്പിന് കാക്കാതെ പണം കോടതിയിൽ കെട്ടിവെച്ച് നിർമാണം ആരംഭിക്കാനാകും. ഈ സർക്കാരിന്റെ കാലാവധിക്കു മുമ്പ് വിമാനത്താവളം പൂർത്തിയാക്കാനുമാകും. എരുമേലി, മണിമല പഞ്ചായത്തുകളിൽ വിശാലമായ ചെറുവള്ളി എസ്റ്റേറ്റിൽ കറിക്കാട്ടൂർ മുതൽ പ്ലാച്ചേരി വരെ മൂന്നര കിലോമീറ്റർ നീളമുള്ള റൺവേയും എയർപോർട്ട് ആസ്ഥാനവും സാങ്കേതിക തടസമില്ലാതെ നിർമിക്കാനുള്ള പ്ലാൻ ലൂയി ബഗർ കമ്പനി സർക്കാരിന് സമർപ്പിച്ചിരുന്നു. റബർ തോട്ടമായതിനാൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റേതടക്കം പദ്ധതി ക്ലിയറൻസും വൈകില്ല .

ഏറ്റെടുക്കുന്നത് 2263.13 ഏക്കർ ഭൂമി

 പ്രകടന ത്രികയിൽ മുൻതൂക്കം

കഴിഞ്ഞ ഇടതു സർക്കാർ കണ്ണൂർ വിമാനത്താവളം എം.ഡിക്ക് പ്ലോജക്ട് ഓഫീസറുടെ അധിക ചുമതല നൽകി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. പ്രകടന പത്രികയിൽ മുൻതൂക്കം നൽകിയിട്ടുള്ള ശബരിമല വിമാനത്താവളം തുടർ ഭരണത്തോടെ ഇടതു മുന്നണിയുടെ പ്രസ്റ്റീജ് പദ്ധതി ആവുകയാണ്. ശബരിമലക്ഷേത്രവളർച്ചയെ സഹായിക്കുന്ന പദ്ധതി എന്നതിനാൽ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരും പദ്ധതി പൂർത്തീകരണത്തിന് വേഗത കൂട്ടിയേക്കും. .

 ഇടതു മുന്നണിയുടെ പ്രസ്റ്റീജ് പദ്ധതിയായി മാറി

 ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസർക്കാരിനും താത്പര്യം

 ഭൂമി വിട്ടുകൊടുക്കാൻ ബിലീവേഴ്സ് ചർച്ച് സന്നദ്ധം

 ഭൂമി ഏറ്റെടുക്കലിനുള്ള സ്റ്റേയും കോടതി നീക്കി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, AIRPORT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.