മുംബയ്: മഹാരാഷ്ട്രയിലെ ബദ്ലാപൂരിൽ രാസഫാക്ടറിയിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തിയിൽ. വ്യാഴാഴ്ച രാത്രി പത്തരയോടെ ഷിർഗാവിലെ നോബൽ ഇന്റർമീഡിയേറ്റസ് കമ്പനിയിലാണ് വാതക ചോർച്ചയുണ്ടായത്. ഫാക്ടറിയുടെ 3 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ഒട്ടേറെ ആളുകൾക്ക് ശ്വാസതടസവും കണ്ണിൽ പുകച്ചിലും ഉണ്ടായതായാണ് റിപ്പോർട്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായെന്നും താനെ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.
അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർക്ക് രാത്രി പതിനൊന്നരയോടെയാണ് ചോർച്ച അടയ്ക്കാനായത്. ഫാക്ടറിയിലെ കെമിക്കൽ റിയാക്ഷനിലെ അമിതമായ ചൂടാണ് വാതക ചോർച്ചയ്ക്ക് കാരണമായതെന്ന് മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.
മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രദേശവാസികളിൽ ചിലരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയയ്ക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |