₹കേന്ദ്ര സർക്കാരിന് രൂക്ഷ വിമർശനം
തിരുവനന്തപുരം : കൊവിഡിന് വാക്‌സിനേഷന് കെ.എൻ.ബാലഗോപാൽ കന്നി ബഡ്‌ജറ്റിൽ 1500 കോടി രൂപ നീക്കിവച്ചു. .18 വയസ്സിന് മുകളിലുളള എല്ലാവർക്കും സൗജന്യ വാക്‌സിൻ വാങ്ങി നൽകാൻ 1000 കോടിയും,അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 500 കോടിയും വകയിരുത്തി.
18വയസിന് മുകളിലുളളവർക്ക് വാക്‌സിൻ നൽകുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറിയെങ്കിലും,പൗരന്മാരുടെ ആരോഗ്യമെന്ന ഉത്തരവാദത്വത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് പിൻമാറാനാവില്ല. അശാസ്ത്രീയമായ വാക്‌സിൻ വിതരണവും കയറ്റുമതിയും കാരണം കൊവിഡ് പടർന്ന് പിടിക്കുമ്പോഴും കോർപ്പറേറ്റ് കൊള്ളയ്ക്ക് അവസരം നൽകുകയാണ് കേന്ദ്ര സർക്കാരെന്നും മന്ത്രി കുറ്റപ്പെടുത്തി.
ആതുര ശുശ്രൂഷയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും നിർമ്മാണത്തിനും വ്യവസായത്തിനുമായി പ്രത്യേക പദ്ധതി.. പ്രാരംഭ ചെലവുകൾക്ക് 10 കോടി.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയിൽ വാക്‌സിൻ ഗവേഷണം ആരംഭിക്കാനും ലൈഫ് സയൻസ് പാർക്കിൽ വാക്‌സിൻ വാക്‌സിൻ ഉത്പാദന കമ്പനികളുടെ യൂണിറ്റ് സ്ഥാപിക്കാനും 10 കോടി.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കൊവിഡാനന്തര ചികിത്സകൾക്കും ആയുഷ് മുഖാന്തിരം ഔഷധങ്ങൾ ലഭ്യമാക്കുന്നതിന് 20 കോടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |