കൊച്ചി: കൊവിഡ് രണ്ടാംഘട്ടം ഗർഭിണികളെ കൂടുതലായി ബാധിക്കുന്നുവെന്ന് ആരോഗ്യ വിദഗ്‌ദ്ധർ.
കൊവിഡ് ബാധയെ തുടർന്ന് മാസം തികയാതെ പ്രസവിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രസവങ്ങളിൽ 15 ശതമാനവും മാസം തികയാതെയാണ് പ്രസവിക്കുന്നത്. കൊവിഡ് രോഗിയായ അമ്മയിൽ ഓക്സിജന്റെ അളവ് ഗണ്യമായി കുറയുമ്പോഴാണ് അടിയന്തര ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുന്നത്. കുഞ്ഞിനും വേണ്ട ഓക്സിജൻ അമ്മയുടെ ശ്വാസത്തിൽ നിന്ന് തന്നെ ലഭിക്കണം.
ശ്രദ്ധിക്കണം
രോഗത്തെ അകറ്റാൻ പരമാവധി മുൻകരുതലുകളെടുക്കുക.
പ്രായമുള്ളവർ, പ്രമേഹം, രക്തസമ്മർദം എന്നിവയുള്ളവർക്കാണ് രോഗം മൂർച്ഛിക്കുക. അഞ്ചാം മാസം കഴിഞ്ഞാൽ കൂടുതൽ കരുതൽ വേണം
അമിതമായി വിശ്രമിക്കരുത്
ധാരാളം വെള്ളം കുടിക്കുക
പൾസ് ഓക്‌സിമീറ്ററിൽ ഓക്‌സിജൻ അളവ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക
കൊവിഡ് ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തണം
ഭയപ്പെടേണ്ട
കൊവിഡ് ബാധിതരായ ഗർഭിണികൾ ഭയപ്പെടേണ്ട ആവശ്യമില്ല. കൊവിഡാനന്തര പ്രശ്നങ്ങളും മറ്റുള്ളവരെ അപേക്ഷിച്ചു കൂടില്ല. ആശുപത്രികളിൽ എത്താൻ സാധിക്കാത്തവർക്കായി ടെലി കൗൺസിലിംഗം സൗകര്യം ഉണ്ട്.
ഡോ.എസ്.അജിത്ത്, ഗൈനക്കോളജി വിഭാഗം മേധാവി, പരിയാരം മെഡിക്കൽ കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |