കാസർകോട്: മഞ്ചേശ്വരത്ത് നാമനിർദ്ദേശപത്രിക പിൻവലിക്കാൻ ബി.ജെ.പി നേതാക്കൾ രണ്ടു ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്ന ബി.എസ്.പി നേതാവ് കെ. സുന്ദരയുടെ വെളിപ്പെടുത്തൽ വിവാദമായി.
ബി ജെ പി നേതാക്കൾ വീട്ടിലെത്തി പണവും ഫോണും അമ്മയ്ക്ക് കൈമാറി. 15 ലക്ഷം രൂപയാണ് താൻ ആവശ്യപ്പെട്ടിരുന്നത്. ജയിച്ചാൽ കർണ്ണാടകയിൽ വൈൻ പാർലറും നാട്ടിൽ പുതിയ വീടും പണിത് തരുമെന്നും കെ. സുരേന്ദ്രൻ വാഗ്ദാനം നൽകി. ഇക്കാര്യം പുറത്തു പറയുന്നതിൽ തനിക്ക് ഭയമില്ല.
അതേസമയം, മുസ്ലിംലീഗും സി.പി.എമ്മും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ വെളിപ്പെടുത്തലെന്ന് കാസർകോട് ബി .ജെ. പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. കെ. സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി.വി. രമേശൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
2016 ലെ തിരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രന്റെ അപരനായി മത്സരിച്ച സുന്ദര 462 വോട്ട് നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |