SignIn
Kerala Kaumudi Online
Friday, 26 April 2024 12.58 PM IST

4 വർഷം, ശാന്തി ഭവൻ ആശുപത്രിയിൽ 330 ദുരൂഹ മരണങ്ങൾ ?

santhi-bavan

  • 47 മാസത്തിനിടെ മരിച്ചത് 330 പേർ
  • മരണത്തിൽ ദുരുഹത ഉണ്ടെന്ന് ആരോപണം
  • മരണ സർട്ടിഫിക്കറ്റിൽ ഒപ്പിട്ടത് വ്യാജ ഡോക്ടർമാർ

തൃശൂർ: വല്ലച്ചിറയിൽ അനുമതി ഇല്ലാതെ കൊവിഡ് ചികിത്സ നടത്തിയതിനെ തുടർന്ന് അടച്ചു പൂട്ടിയ ശാന്തി ഭവൻ പാലിയേറ്റിവ് സെന്ററിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ. കഴിഞ്ഞ 47 മാസത്തിനുള്ളിൽ ഇവിടെ മരണപെട്ടത് 330 പേർ. ഇത് സംബന്ധിച്ച വിവരം ശാന്തി ഭവനിലെ രജിസ്റ്ററിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

23 രോഗികളാണ് അടച്ചുപൂട്ടുന്ന സമയത്ത് ഇവിടെ ഉണ്ടായിരുന്നത്. ഈയിടത്ത് വളരെക്കുറച്ച് രോഗികളാണ് ഇവിടെ ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇവിടെ ഇത്രയേറെ പേർ മരിച്ചതിൽ ദുരൂഹത ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തണമെന്ന് ഡി.എം.ഒ കളക്ടർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മരണ കാരണം സംബന്ധിച്ച് നൽകിയ റിപ്പോർട്ടിൽ വ്യാജ ഒപ്പാണ് എന്നും പറയുന്നു.

കഴിഞ്ഞ 12 ദിവസമായി ഇവിടെ ഡോക്ടറെത്തിയിട്ടില്ല. അതേ സമയം ഡി. എം. ഒ യുടെ പരിശോധനയ്ക്ക് 48 മണിക്കൂർ മുൻപ് ഡോക്ടർ കൊവിഡ് പോസിറ്റീവ് ആയെന്നും അതുവരെ പരിശോധന നടത്തിയിരുന്നു എന്നുമാണ് ആശുപത്രി അധികൃതർ പറഞ്ഞത്. എന്നാൽ ഇതു സംബന്ധിച്ച് തെളിവുകൾ ഹാജരാക്കാനായിട്ടില്ല. കൊവിഡ് പോസിറ്റീവ് ആയവരെ ചികിത്സിക്കുന്നതിനായി യാതൊരു മാനദണ്ഡവും പാലിച്ചിട്ടില്ല. ഫാർമസി സംവിധാനവും കുത്തഴിഞ്ഞ നിലയിലാണ്. കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ പി.പി.ഇ കിറ്റ് പോലും ധരിക്കാതെയാണ് നടക്കുന്നത്.

കൂടാതെ കൊവിഡ് മരണം മറച്ചു വെച്ചു കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെയാണ് സംസ്‌കാരം നടത്തിയതെന്നും കണ്ടെത്തിയിരുന്നു. ഇതിനിടെ ഡി.എം.ഒയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പരാക്രമം കാണിച്ചുവെന്നാരോപിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ ആശുപത്രി അധികൃതർ പ്രചാരണം നടത്തുന്നുണ്ട്. ഡയാലിസിസ് ചെയ്യുന്ന വിവരവും ആശുപത്രി അധികൃതർ മറച്ചു വെച്ചു. ആശുപത്രിക്കെതിരെ പഞ്ചായത്തും മറ്റ് വ്യക്തികളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. പരിശോധനയ്ക്ക് ശേഷം അവിടെ നേരത്തെ ജോലി ചെയ്തിരുന്നവർ പോലും അധികൃതർക്ക് മുന്നിൽ പരാതി ഉന്നയിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SANTHI BAVAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.