മുംബയ്: പോക്സോ കേസിൽ അറസ്റ്റിലായ ഹിന്ദി സീരിയൽ നടൻ പേൾ.വി.പുരിക്കെതിരേ തെളിവുകളുണ്ടെന്ന് മുബയ് വസൈ ഡെപ്യൂട്ടി കമ്മിഷണർ സഞ്ജയ് കുമാർ പാട്ടിൽ. പേളിന് പിന്തുണയുമായി നിർമാതാവ് എക്ത കപൂറടക്കം ഒട്ടനവധിപേർ രംഗത്ത് വന്നത് വിവാദമായിരുന്നു.
'ബാല പീഡകനെയോ മറ്റേതെങ്കിലും തരത്തില്‍ പീഡനം നടത്തുന്ന ഒരാളെയോ ഞാൻ പിന്തുണയ്ക്കുമോ? എങ്ങനെയാണ് മനുഷ്യത്വം ഈ രീതിയിൽ താഴുന്നത്. മറ്റൊരാളോടുള്ള ദേഷ്യം തീർക്കുന്നതിന് മൂന്നാമതൊരാളെ അവരുടെ പ്രശ്നത്തിലേക്ക് വലിച്ചിടുന്നത് എന്തിനാണ്?. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് എങ്ങനെയാണ് ഇത് ചെയ്യാൻ തോന്നുന്നത്. ആ പെൺകുട്ടിയുടെ അമ്മയുമായി സംസാരിച്ചപ്പോൾ പേൾ അതിൽ ഉൾപ്പെട്ടിട്ടില്ലെന്ന് അവർ തുറന്നു പറഞ്ഞു- എക്ത കുറിച്ചു.
എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണം വാസ്തവമല്ലെന്നാണ് പാട്ടിൽ പറയുന്നത്.
പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പേളിനെതിരെ പൊലീസ് നടപടി എടുത്തത്. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി, മൊഴി രേഖപ്പെടുത്തി. ഇതെല്ലാമാണ് അറസ്റ്റിലേക്ക് നയിച്ചത്. ഇയാൾക്കെതിരേ പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പേള്‍ പുരിക്ക് ഒപ്പം പെൺകുട്ടിയുടെ മാതാവ് പ്രവർത്തിച്ചിരുന്നു. മാതാവിനോടൊപ്പം പെൺകുട്ടി ഷൂട്ടിംഗ് സെറ്റ് സന്ദർശിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |