മഞ്ചേശ്വരത്തെ നിയമസഭാ സ്ഥാനാർത്ഥി കൂടിയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് വോട്ട് ചെയ്യുന്നവർക്ക് ബിജെപി 25,000 രൂപ വാഗ്‌ദാനം ചെയ്തിരുന്നുവെന്ന് എംഎൽഎ എകെഎം അഷറഫ്. ഒരു മലയാള ചാനൽ ചർച്ചാ പരിപാടിയിലാണ് എംഎൽഎ ഈ ഗുരുതര ആരോപണം നടത്തിയത്. ന്യൂനപക്ഷ കേന്ദ്രങ്ങളിലുള്ളവർ വോട്ട് ചെയ്യാതിരിക്കുന്നതിനായും ബിജെപി പണം നൽകിയിരുന്നു എന്നും എംഎൽഎ ആരോപിക്കുന്നുണ്ട്. ആരോപണങ്ങൾക്കെല്ലാം തന്റെ കൈവശം തെളിവുകളുണ്ടെന്നും എകെഎം അഷറഫ് പറയുന്നുണ്ട്.
'ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ഇടപാടുകളാണ് മഞ്ചേശ്വരത്ത് ബിജെപി നടത്തിയത്. അടുത്ത ദിവസങ്ങളില്‍ പലരും വെളിപ്പെടുത്തലുകള്‍ നടത്തും. സുരേന്ദ്രന് വോട്ട് ചെയ്യാന്‍ 25,000 രൂപയായിരുന്നു ബിജെപി ഓഫര്‍. ഇതില്‍ 10000 ആദ്യം നല്‍കും. ബാക്കി 15,000 രൂപ സുരേന്ദ്രന്‍ വിജയിച്ചാല്‍ കഴിഞ്ഞാല്‍ എന്നായിരുന്നു ഡീല്‍. പലര്‍ക്കും ഇത്തരത്തില്‍ പണം ലഭിച്ചു. ഇതിന് കൃത്യമായ തെളിവുകളുണ്ട്. വിഷയം ഞാന്‍ നാളെ നിയമസഭയില്‍ ഉന്നയിക്കും. വോട്ടു കച്ചവടത്തല്‍ വ്യക്തമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.'-മഞ്ചേശ്വരം എംഎൽഎ പറഞ്ഞു.
ന്യൂനപക്ഷ കേന്ദ്രങ്ങളിൽ 30 പേരാണ് വോട്ട് ചെയ്യാതെയിരുന്നതെന്നും അവർക്കെല്ലാം ബിജെപി പണം നൽകിയിട്ടുണ്ടെന്നും എംഎൽഎ ആരോപിക്കുന്നുണ്ട്. അതേസമയം, കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് സുരേന്ദ്രനെ വിമർശിച്ചുകൊണ്ട് ബിജെപി നേതാവ് പികെ കൃഷ്ണദാസ് രംഗത്തുവന്നു. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് കെ സുരേന്ദ്രനാണെന്നും വിവാദത്തിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനാണെന്നും മറ്റ് ബിജെപി നേതാക്കൾക്ക് ഇക്കാര്യവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്വമേറ്റെടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി കോർകമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
content details: mancheswaram mla akm ashraf against k surendran accuses him of giving money for votes.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |