തൃശൂർ: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപയും തങ്ങളുടേതാണെന്ന് പരാതിക്കാരൻ ധർമരാജൻ. പൊലീസ് കണ്ടെടുത്ത പണവും വാഹനവും തിരികെ കിട്ടാന്‍ ധര്‍മരാജൻ സുനിൽ നായിക്ക് ഷംസീർ എന്നിവർ ചേർന്ന് നൽകിയ ഹർജിയിലാണ് ഇക്കാര്യം പറയുന്നത്. കവര്‍ച്ചക്കാരില്‍നിന്ന് കണ്ടെടുത്ത പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇവർ ഹര്‍ജി നല്‍കിയത്.
പൊലീസ് കണ്ടെടുത്ത ഒരു കോടി നാൽപതുലക്ഷം രൂപയും കാറും തിരിച്ചു കിട്ടാൻ രേഖകൾ സഹിതമാണ് ഇവർ കോടതിയിൽ ഹർജി നൽകിയത്. ഡല്‍ഹിയിലുള്ള ഗോവിന്ദ് എന്ന മാര്‍വാഡി ബിസിനസ് ഇടപാടിൽ നൽകിയ തുകയാണ് ഇതെന്ന് ധർമരാജൻ അപേക്ഷയിൽ പറയുന്നു. ബിസിനസ് ആവശ്യത്തിന് മാര്‍വാഡി ഡല്‍ഹിയില്‍നിന്ന് കൊടുത്തുവിട്ട പണം കോഴിക്കോടുനിന്ന് എറണാകുളത്തേക്ക് കൊടുത്തുവിടുക മാത്രമായിരുന്നു തന്റെ ഉത്തരവാദിത്വം. അതിന് തനിക്ക് കമ്മീഷന്‍ ലഭിക്കുമെന്നും ധര്‍മരാജന്‍ പറയുന്നു.
വാഹനത്തിലുണ്ടായിരുന്ന പണത്തിന് ബി.ജെ.പിയുമായി ബന്ധമില്ലെന്ന നിലപാടാണ് ധര്‍മരാജന്‍ സ്വീകരിച്ചിരിക്കുന്നത്. ഇതോടെ പണത്തിന്റെ ബി.ജെ.പി ബന്ധം അന്വേഷിക്കുന്ന പൊലീസിന് നിലവില സംഭവവികാസങ്ങളിൽ കൂടി ശ്രദ്ധ ചെലുത്തേണ്ടിവരും. ധർമരാജന്റെ ഹർജിയോടെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണിതെന്ന രാഷ്ട്രീയ ആരോപണങ്ങളെ പ്രതിരോധിക്കാൻ ബി.ജെ.പി നേതാക്കൻമാർക്ക് അവസരമൊരുങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |