പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസ് ആരംഭിച്ചതിന്റെ ഭാഗമായി ഇന്നലെ ജില്ലയിൽ നിന്ന് ആറു ബസുകൾ സർവീസ് നടത്തി. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് എറണാകുളം, തിരുവനന്തപുരം, തിരുവല്ല, വടശ്ശേരിക്കര, പുനലൂർ, കോന്നി മെഡിക്കൽ കോളേജ് എന്നീ ഭാഗത്തേക്കാണ് രണ്ടുവീതം സർവീസുള്ളത്. രാവിലെ 6.45ന് തിരുവനന്തപുരത്തേക്കുള്ള ബസാണ് ആദ്യം പുറപ്പെട്ടത്.
ആദ്യദിനത്തിൽ ബസുകളിൽ യാത്രക്കാർ വളരെ കുറവായിരുന്നു. പകുതി സീറ്റിൽപോലും ആളില്ലായിരുന്നു. രാവിലെ തിരുവനന്തപുരത്തിന് സർവീസ് നടത്തിയ ബസ് മടങ്ങിയെത്തിയപ്പോൾ 63 യാത്രക്കാരാണ് ആകെ സഞ്ചരിച്ചത്.
തിരുവല്ലയിൽ നിന്ന് പാലക്കാടിനായിരുന്നു സർവീസ്. ഇൗ സർവീസിൽ ആകെ ലഭിച്ചത് ആയിരം രൂപയാണ്. ഇന്ന് മുതൽ കോട്ടയം, തിരുവനന്തപുരം ഭാഗത്തേക്ക് സർവീസുകൾ തുടങ്ങും.
അടൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഒരു ബസ് സർവീസ് നടത്തി. ഇതിലും യാത്രക്കാർ കുറവായിരുന്നു. ജില്ലയിലെ മറ്റു ഡിപ്പോകളിൽ നിന്ന് സർവീസുകൾ ഉണ്ടായിരുന്നില്ല. വരുംദിവസങ്ങളിൽ യാത്രക്കാർ കൂടുന്നതനുസരിച്ച് സർവീസുകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |