രോഗവഴിയിൽ ജീവിതങ്ങൾ
കൊല്ലം: കൊവിഡ് നിയന്ത്രണത്തിന്റെ പേരിൽ ഹെൽത്ത് ക്ലബുകൾ അടച്ചിട്ടിരിക്കുന്നത് മറ്റ് രോഗവ്യാപന തോത് ഉയർത്തുമെന്ന് ആശങ്ക. സ്ഥിരമായി ഹെൽത്ത് ക്ലബുകളിൽ പോയിരുന്ന പ്രായമായവരടക്കമുള്ളവർ ഇപ്പോൾ വീടുകളിൽ ഒതുങ്ങിയിരിക്കുന്നത് ആരോഗ്യസ്ഥിതിയെ ബാധിക്കുമെന്നാണ് ആശങ്ക.
പല വിദേശരാജ്യങ്ങളിലും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹെൽത്ത് ക്ലബുകൾ പ്രോത്സാഹിപ്പിക്കുമ്പോഴാണ് ഇവിടെ ശാസ്ത്രീയ കാഴ്ചപ്പാടില്ലാതെ ആദ്യംതന്നെ അടയ്ക്കാൻ തീരുമാനിച്ചത്. ഹെൽത്ത് ക്ലബുകൾ അടഞ്ഞതോടെ വിവിധ ജീവിതശൈലി രോഗങ്ങൾ ഉള്ളവരുടെ വ്യായാമം മുടങ്ങിയിരിക്കുകയാണ്.
ബി.പി, ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളിൽ നിന്ന് മുക്തിനേടാൻ പ്രായമായവരടക്കം ലക്ഷക്കണക്കിന് പേരാണ് ഹെൽത്ത് ക്ലബുകളെ ആശ്രയിക്കുന്നത്. വ്യായാമം മുടങ്ങിയതോടെ ഇവർക്കെല്ലാം രോഗം മൂർച്ഛിക്കുന്ന അവസ്ഥയാണ്. ഹെൽത്ത് ക്ലബുകളിലെ കാർഡിയാക് വർക്ക് ഔട്ട്, സ്ട്രെഗ്ത് ട്രെയിനിംഗ് എന്നിവ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നവയാണ്. കൊവിഡിനെ തുരത്താൻ സർക്കാർ എല്ലാ അടവും പയറ്റുമ്പോഴും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഹെൽത്ത് ക്ലബുകൾ പൂട്ടിയതിന് പിന്നിലെ യുക്തി എന്തെന്ന ചോദ്യം കൂടുതൽ ശക്തമാവുകയാണ്.
രോഗവ്യാപന സാദ്ധ്യതയില്ല
പരിമിതമായ അംഗങ്ങളേ ഓരോ ഹെൽത്ത് സെന്ററിലും എത്താറുള്ളു. അതിനാൽ വ്യാപന സാദ്ധ്യതയില്ല. ഹെൽത്ത് ക്ലബുകളുടെ വിസ്തൃതിക്ക് ആനുപാതികമായി വ്യായാമം നിജപ്പെടുത്താവുന്നതേയുള്ളു. ഇത് രോഗവ്യാപന സാദ്ധ്യത ഒഴിവാക്കുംകാം. ഓരോ ബാച്ച് പുറത്തിറങ്ങുമ്പോഴും അണുവിമുക്തമാക്കാവുന്നതേയുള്ളു.
വ്യായാമം മുടങ്ങി, മുടന്തി
1. സംസ്ഥാനത്ത് കാൽലക്ഷത്തോളം ചെറുതും വലുതുമായ ഹെൽത്ത് ക്ലബുകൾ
2. ഉടമകളും ട്രെയിനർമാരും ജീവനക്കാരും അടക്കം മുക്കാൽ ലക്ഷം പേർ
3. ആദ്യ ലോക്ക് ഡൗണിൽ ആറുമാസത്തോളം അടഞ്ഞുകിടന്നു
4. വ്യാപാര സ്ഥാപനങ്ങൾക്ക് അനുമതി നൽകിയപ്പോഴും ഹെൽത്ത് ക്ലബുകളെ പരിഗണിച്ചില്ല
5. രണ്ടാം വ്യാപനത്തിലും ഹെൽത്ത് ക്ലബുകൾക്ക് പൂട്ടുവീണു
6. ഹെൽത്ത് ക്ലബുകൾ രോഗവ്യാപന കേന്ദ്രങ്ങളായെന്ന് ഇതുവരെ റിപ്പോർട്ടില്ല
സംസ്ഥാനത്ത് ഹെൽത്ത് ക്ലബുകൾ: 25 ലക്ഷം
ജീവനക്കാർ: 75 ലക്ഷം
മുതൽ മുടക്ക്: 10 ലക്ഷം - 5 കോടി
''
സർക്കാർ ശാസ്ത്രീയ പഠനം നടത്തി ആശുപത്രികളുടേതിന് സമാനമായ പരിഗണന ഹെൽത്ത് ക്ലബുകൾക്ക് നൽകണം. ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കാനെടുത്ത വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം.
സിബു വൈഷ്ണവ്, സ്മാർട്ട് ഫിറ്റ്നസ് കൊല്ലം
സേവ് ഫിറ്റ്നസ് ഇന്ത്യ സംസ്ഥാന ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |