കണ്ണൂർ: ലക്ഷദ്വീപിൽ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത ചലച്ചിത്രപ്രവർത്തക അയിഷ സുൽത്താനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി. അയിഷ സുൽത്താനയ്ക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും, രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട നടപടി ശരിയാണെന്നും എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. അയിഷ സുൽത്താനയുടെ ലക്ഷദ്വീപ് പ്രതിഷേധം പാക്കിസ്ഥാൻ മാദ്ധ്യമങ്ങൾ ആഘോഷിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിലെ ബി.ജെ.പി ഘടകത്തോട് സംസാരിക്കുന്നതിനിടയിലാണ് അബ്ദുള്ളക്കുട്ടിയുടെ പരാമർശം.
ബി.ജെ.പിക്കും എ.പി.അബ്ദുള്ളക്കുട്ടിക്കും എതിരെ അയിഷ സുൽത്താന കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. തന്നെ ലക്ഷദ്വീപിൽ ഒതുക്കുക എന്നതാണ് അബ്ദുള്ളക്കുട്ടിയുടെയും ബി.ജെ.പിയുടെയും ലക്ഷ്യമെന്ന് അയിഷ സുൽത്താന പറഞ്ഞത്. ഗൂഢാലോചന സമയത്ത് അള്ളാഹു കൊണ്ടു തന്ന അവസരമെന്നാണ് അവർ പറഞ്ഞതെന്നും തന്നെ ഒറ്റപ്പെടുത്തുക എന്നത് മാത്രമാണ് ഈ കേസിന്റെ അടിസ്ഥാനമെന്നും അയിഷ ആരോപിച്ചിരുന്നു.
കോഴിക്കോട്: ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവർത്തകയുമായ അയിഷ സുൽത്താനക്കെതിരെ കഴിഞ്ഞ ദിവസമാണ് കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തത്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിനെതിരെ ലക്ഷദ്വീപിലെ ബി.ജെ.പി അദ്ധ്യക്ഷൻ നൽകിയ പരാതിയിലാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |