തിരൂരങ്ങാടി: മഴക്കാലമെത്തിയതോടെ ചെളിക്കുളമായി മാറി കരിപറമ്പ് കോട്ടുവലക്കാട് റോഡ്. നാല് വർഷത്തോളമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡ് നന്നാക്കാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ടാറെല്ലാം അടർന്നു പോയി മണ്ണിട്ട റോഡായി മാറിയിട്ടുണ്ടിത്. പലയിടത്തും വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. മഴയെത്തിയതോടെ പൊട്ടിപൊളിഞ്ഞ റോഡിൽ വെള്ളവും ചളിയും കെട്ടിക്കിടക്കുന്നുണ്ട്. കാൽനട യാത്ര തീർത്തും ദുസ്സഹമായിട്ടുണ്ട്. ചെളിയിൽ തെന്നിവീഴുമോ എന്ന ഭയത്തിലാണ് ഇരുചക്രവാഹന യാത്രക്കാർ. സമീപത്തെ നിരവധി കുടുംബങ്ങളുടെ ആശ്രയമാണ് ഈ റോഡ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ തിരൂരങ്ങാടി നഗരസഭ അധികൃതർക്ക് പലതവണ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. 37ാം ഡിവിഷനിലാണ് വയലുകൾക്ക് നടുവിലൂടെ കടന്നുപോവുന്ന ഈ റോഡുള്ളത്. കൊടിഞ്ഞി പരപ്പനങ്ങാടി ഭാഗത്തേക്ക് ചെമ്മാട് ടൗൺ ഒഴിവാക്കി യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന ഈ റോഡിലൂടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ്കടന്നുപോവുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |