തിരുവനന്തപുരം: അനധികൃത മരംമുറിക്ക് കാരണമായ വിവാദ ഉത്തരവിൽ റവന്യു വകുപ്പ് പ്രതിക്കൂട്ടിലല്ലെന്നും, ഏറെ ചർച്ചകൾക്കു ശേഷം കർഷകർക്കുവേണ്ടി ഇറക്കിയ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടെന്നും റവന്യു മന്ത്രി കെ.രാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉത്തരവിന്റെ പേരിൽ റവന്യു വകുപ്പ് മാത്രമായി മുൾമുനയിലാകില്ല. സർക്കാരിന് പേടിക്കാനൊന്നുമില്ല. മരംകൊള്ളയ്ക്ക് കൂട്ടുനിന്നവരെയെല്ലാം പുറത്തു കൊണ്ടുവരും.പട്ടയ ഭൂമിയിലെ മരംമുറിക്കണമെന്ന കർഷകരുടെ ആവശ്യം പരിഗണിക്കും.പ്രശ്നത്തിൽ വനം, റവന്യൂ വകുപ്പുകൾ തമ്മിൽ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |