കൊച്ചി: കൊവിഡ് ലോക്ഡൗൺ 16 ന് അവസാനിക്കുമ്പോൾ സ്വർണ വ്യാപാരശാലകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ(AKGSMA) സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ എന്നിവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
സ്വർണ വ്യാപാരസമൂഹത്തിൽ ചെറുകിട വ്യാപാരികളുടെ എണ്ണം വളരെക്കൂടുതലാണ്. അവരുടെ നിത്യചെലവുകൾ നടത്തുന്നതിന് ഏക വരുമാനമാർഗമായ കട തുറന്നെങ്കിൽ മാത്രമേ കഴിയൂ. സ്വർണാഭരണ നിർമ്മാണ മേഖലയിൽ പണിയെടുക്കുന്ന മൂന്ന് ലക്ഷത്തോളം തൊഴിലാളികൾ, ഡൈവർക്ക്, കട്ടിംഗ്, പോളീഷ്, കളറിംഗ്, ഹാൾ മാർക്കിംഗ് സെന്ററുകൾ മറ്റ് അനുബന്ധ മേഖലയിൽ പണിയെടുക്കുന്ന രണ്ട് ലക്ഷത്തോളം തൊഴിലാളികൾ, വ്യാപാരശാലകളിൽ ജോലി ചെയ്യുന്ന ഒരു ലക്ഷത്തോളം ജീവനക്കാർ അടക്കം 10 ലക്ഷത്തോളം കുടുംബങ്ങളാണ് ഈ മേഖലയെ ആ ആശ്രയിച്ചു ജീവിക്കുന്നത്. ജ്വല്ലറികൾ കൂടുതൽ കാലം അടച്ചിടുന്നത് ഒരുപാട് കുടുംബങ്ങളെ കടക്കെണിയിലേക്ക് തള്ളിവിടുകയാണ്. ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |