തൃശൂർ: കസേരകൾ ഇളക്കി പ്രതിഷ്ഠിച്ചത് കൊണ്ട് കാര്യമില്ലെന്നും, നയങ്ങളിലും സമീപനങ്ങളിലുമാണ് ഇളക്കി പ്രതിഷ്ഠ വേണ്ടതെന്നും കോൺഗ്രസിനെ വിമർശിച്ചും ,രണ്ടാം പിണറായി സർക്കാരിനെ അഭിനന്ദിച്ചും തൃശൂർ അതിരൂപതാ മുഖപത്രമായ കത്തോലിക്കാ സഭയുടെ പുതിയ ലക്കം.
പ്രതിസന്ധി സാഹചര്യത്തിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചിട്ടയായ പ്രവർത്തനം നടത്തിയ സർക്കാരിന് ലഭിച്ച അംഗീകാരമാണ് ചരിത്രം തിരുത്തിയ ഭരണത്തുടർച്ച. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പുലർത്തിയ ജാഗ്രതയും പുതുമയും മന്ത്രിസഭാ രൂപീകരണത്തിലും പ്രകടമായത് ധീരമായ തീരുമാനമാണ്. ഇക്കാര്യത്തിൽ വിഭാഗീയതയോ അതൃപ്തിയോ ആരും പ്രകടിപ്പിച്ചിട്ടില്ലെന്നത് മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് മാതൃകയാണ്.
തോൽവിക്ക് പിന്നാലെ പതിവ് ചക്കളത്തിപ്പോരാട്ടം കോൺഗ്രസിലും യു.ഡി.എഫിലും ആരംഭിച്ചിട്ടുണ്ട്. തോൽവിയുടെ യഥാർത്ഥ കാരണം കണ്ടെത്താതെ ഒരു കാര്യവുമില്ല. സ്വയം ഉടച്ചു വാർക്കലിന് വിധേയമാകാതെയും ജനങ്ങൾക്കിടയിൽ സജീവമായി ഇടപെടാതെയും ഇനിയും കോൺഗ്രസിനോ യു.ഡി.എഫിനോ കേരളത്തിൽ വിജയിക്കാനാവുമെന്നത് മൗഢ്യമാണ്. അധികാരവും സ്ഥാനമാനങ്ങളും പങ്കിടുന്ന ആൾക്കൂട്ടമായി കോൺഗ്രസ് അധ:പതിച്ചിരിക്കുന്നു. ദേശീയതലത്തിൽ ഒരു നേതാവിനെ കണ്ടെത്താൻ കഴിയാതെ പാർട്ടി കുഴയുകയാണെന്നും പരിഹസിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |