ടെൽ അവീവ്: കൊവിഡ് കേസുകൾ രാജ്യത്ത് കുറയുന്ന സാഹചര്യത്തിൽ വീടിനുള്ളിൽ മാസ്ക് ധരിക്കേണ്ട ഉത്തരവ് പിൻവലിച്ച് ഇസ്രയേൽ. കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച മറ്റു നിയന്ത്രണങ്ങളും
ആരോഗ്യ മന്ത്രാലയം പിൻവലിച്ചതായി ഇസ്രായേലിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ക്ഷേമ സ്ഥാപനങ്ങളിലെ വാക്സിനേഷൻ എടുത്തിട്ടില്ലാത്ത തൊഴിലാളികളും, അതിഥികൾ, ദീർഘകാല പരിചരണം വേണ്ടവർ, കപ്പലിനുള്ളിൽ പ്രവേശിക്കുന്നവർ, വിമാന യാത്രക്കാർ എന്നിവർ മാസ്ക് ധരിക്കണം. രോഗവ്യാപനം കുറയുന്നത് തുടരുകയും 12 മുതൽ 15 വരെ പ്രായമായ കുട്ടികളിലെ വാക്സിൻ കുത്തിവയ്പ്പ് വിജയിക്കുകയും ചെയ്താൽ സ്കൂളുകളിൽ മാസ്ക് ഉപേക്ഷിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ 12നും 15നും ഇടയിൽ പ്രായമുള്ള 600,000 കുട്ടികൾക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |