ടെൽ അവീവ്: ഗാസയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ചാണ് ആക്രമണമെന്ന് ഇസ്രയേൽ പ്രതികരിച്ചു. ഖാൻ യൂനിസിലേയും ഗാസ സിറ്റിയിലേയും ഹമാസിന്റെ സൈനിക താവളങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.
ഗാസയിൽ നിന്ന് ബലൂൺ ബോംബുകൾ പ്രയോഗിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ബലൂൺ ബോംബുകൾ കാരണം ഗാസ അതിർത്തിക്കടുത്ത് ഇരുപതോളം പാടങ്ങളിൽ തീപിടിച്ചിരുന്നു. മേയ് 21ന് ഇരുവിഭാഗവും വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |