പത്തനംതിട്ട : ഒന്നരമാസം നീണ്ട ലോക്ക് ഡൗണിന് ശേഷം ജില്ല വീണ്ടും തിരക്കിലേക്ക്. നഗരങ്ങളിൽ ഇന്നലെ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുകയായിരുന്നു. പത്തനംതിട്ട നഗരത്തിലെ ട്രാഫിക് സിഗ്നലുകളൊന്നും പ്രവർത്തിച്ചില്ല. പൂർണമായും പ്രവർത്തനരഹിതമായിരുന്നു. കൊവിഡ് ആശങ്കകൾക്കിടയിലും പുറത്തിറങ്ങാൻ പറ്റിയതിന്റെ സന്തോഷമായിരുന്നു പലർക്കും.
രോഗവ്യാപന തോതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക തലത്തിലായിരിക്കും ഇനി ഇളവുകളും നിയന്ത്രണങ്ങളും ഉണ്ടാകുക. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, പച്ചക്കറി, മത്സ്യ വിൽപന കടകൾ , ബേക്കറികൾ, ഹോട്ടലുകൾ, തുണിക്കടകൾ, ജുവലറികൾ തുടങ്ങി എല്ലാ കടകളും തുറന്നുപ്രവർത്തിച്ചു.
ഹോട്ടലുകളിൽ പാഴ്‌സൽ മാത്രമാണ് അനുവദിക്കുന്നത്.
കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകളും പ്രവർത്തിച്ചു . റൊട്ടേഷൻ അടിസ്ഥാനത്തിൽ പകുതി ജീവനക്കാർ മാത്രമാണ് എത്തുന്നത്. അക്ഷയ കേന്ദ്രങ്ങളും തുറന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെ എ,ബി,സി എന്നിങ്ങനെ കാറ്റഗറി തിരിച്ചിട്ടുണ്ട്.
സീതത്തോട്, കുറ്റൂർ, ആനിക്കാട്, നാറാണംമൂഴി എന്നീ ഗ്രാമപഞ്ചായത്തുകൾ സിയിലാണ്.
ഈ പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും.
കെ.എസ്.ആർ.ടി.സി സർവീസ് നടത്തി
കെ.എസ്.ആർ.ടി.സി ഇന്നലെ സർവീസ്
നടത്തിയെങ്കിലും യാത്രക്കാർ തീരെ കുറവായിരുന്നു. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ഇന്നലെ 25 സർവീസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ദീർഘദൂര യാത്രയ്ക്ക് യാത്രക്കാർ കുറവാണ്. ഉച്ചയോടെ കെ.എസ്.ആർ.ടി.സിയിൽ തിരക്ക് അനുഭവപ്പെട്ടു.
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ സർവീസുകൾ നടത്തി.
ചില സ്വകാര്യ ബസുകളും നിരത്തിലിറങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |