കൊച്ചി: എറണാകുളം മറൈൻ ഡ്രൈവിലെ ഫ്ളാറ്റിൽ യുവതിയെ തടവിലാക്കി പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിനെ സ്വദേശമായ തൃശൂരിലെത്തിച്ച് തെളിവെടുത്തു. ഒളിവിൽ കഴിഞ്ഞ സ്ഥലത്തുൾപ്പെടെ ഇന്നലെ രാവിലെ ആരംഭിച്ച തെളിവെടുപ്പ് വൈകിട്ട് ഏഴുവരെ നീണ്ടു.
കൊച്ചിയിൽ നിന്ന് ഇയാൾ ഒളിവിൽ പോയ കാർ ഒളിപ്പിച്ച സുഹൃത്ത് ധനേഷിന്റെ വീട്ടിലും തെളിവെടുത്തു. രണ്ടാം പ്രതിയായ ധനേഷും അറസ്റ്റിലായിരുന്നു. ഒളിവിൽ കഴിഞ്ഞ മുണ്ടൂരിലെ കുറ്റിക്കാട്ടിലും കെട്ടിടത്തിലും എത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |