SignIn
Kerala Kaumudi Online
Friday, 26 April 2024 1.36 PM IST

'സഖാവ് ആര്യക്ക് ഇത്തരം അധിക്ഷേപങ്ങൾക്ക് മുന്നിൽ പതറാതെ മുന്നോട്ടു പോകാനുള്ള കരുത്തുണ്ട്'; പിന്തുണയുമായി കെ കെ ശൈലജ ടീച്ചർ

kk-shailaja-teacher

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ പ്രായത്തെ ബിജെപി കൗൺസിലർമാർ പരിഹസിച്ച സംഭവത്തിന് പിന്നാലെ മേയർക്ക് പിന്തുണയുമായി മുൻ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ കെ ശൈലജ ടീച്ചർ. കോർപ്പറേഷൻ മീറ്റിങ്ങിനിടെയാണ് കൗൺസിലർമാർ മേയറെ പരിഹസിച്ചത്.

ആര്യാ രാജേന്ദ്രനെതിരെ ഉണ്ടായ പരാമർശം അപലപനീയമാണെന്നും വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെ ഇടതുപക്ഷ ആശയങ്ങൾ നൽകിയ കരുത്തുമായി സാമൂഹ്യപ്രവർത്തന രംഗത്ത് കടന്നുവന്നആര്യക്ക് ഇത്തരം അധിക്ഷേപങ്ങൾക്ക് മുന്നിൽ പതറാതെ മുന്നോട്ടു പോകാനുള്ള കരുത്തുണ്ടെന്നും കെ കെ ഷൈലജ ടീച്ചർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

'എൽകെജി കുട്ടി' എന്ന് വിളിച്ചുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ പരിഹാസത്തിന് തന്റെ പക്വത അളക്കാൻ ആരും വരേണ്ടതില്ലെന്നും ഈ പ്രായത്തിൽ മേയറായിട്ടുണ്ടെങ്കിൽ അതിന് വേണ്ടിയുള്ള ശക്തമായ സംവിധാനത്തിലൂടെയാണ് താൻ വളർന്ന് വന്നതെന്നും ആര്യ മീറ്റിങ്ങിൽ തന്നെ മറുപടി നൽകിയിരുന്നു.

മേയർ ആയിട്ടുണ്ടെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കാനുമറിയാമെന്ന് ബിജെപി കൗൺസിലർ കരമന അജിത് ഉന്നയിച്ച ആരോപണത്തിന് മറുപടിയായി മേയർ പറഞ്ഞു.

കെ കെ ശൈലജ ടീച്ചറുടെ കുറിപ്പ് ചുവടെ:

'മേയർ ആര്യാ രാജേന്ദ്രനെതിരെ BJP കൗൺസിലർ നടത്തിയ പരാമർശം അപലപനീയമാണ്.എ.കെ.ജി സെൻററിലെ പാവക്കുട്ടിയല്ല വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെ ഇടതുപക്ഷ ആശയങ്ങൾ നൽകിയ കരുത്തുമായി സാമൂഹ്യപ്രവർത്തന രംഗത്ത് കടന്നുവന്ന സഖാവ് ആര്യക്ക് ഇത്തരം അധിക്ഷേപങ്ങൾക്ക് മുന്നിൽ പതറാതെ മുന്നോട്ടു പോകാനുള്ള കരുത്തുണ്ട്.അതവർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രന് അഭിവാദ്യങ്ങൾ.'

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KK SHAILAJA TEACHER, ARYA RAJENDRAN, THIRUVANANTHAPURAM MAYOR, INDIA, BJP, CPM, LDF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.