തൃശൂർ : സ്വന്തം പാർട്ടിയിലുൾപ്പെടെ നീതി നടപ്പാക്കാൻ ശ്രമിക്കാത്തവർ അയ്യങ്കാളിയെ പുകഴ്‌ത്തി അപഹാസ്യരാകുന്ന കാഴ്ചയാണ് സമൂഹം കാണുന്നതെന്ന് ഡോ. പല്പു ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി റിഷി പല്പു. അയ്യങ്കാളിയുടെ 80-ാം സമാധിദിനത്തോടനുബന്ധിച്ച് ഡോ. പല്പു ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കള്ളപ്പണ ആരോപിതരെ സംരക്ഷിക്കുന്നത് ചോദ്യം ചെയ്തതിന് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത ശേഷം നാളിതുവരെ തന്റെ ഭാഗം കേൾക്കാൻ കൂട്ടാക്കാത്ത ബി.ജെ.പി നേതൃത്വം അയ്യങ്കാളിയെ അനുസ്മരിക്കുന്നത് സ്വയം പരിഹാസ്യരാകുന്നതിന് തുല്യമാണ്. സാമൂഹ്യസേവനത്തിന്റെ ഉദാത്തമാതൃകയായ അയ്യങ്കാളിയുടെ ജീവിതം തന്നെപ്പോലെയുള്ളവർക്ക് പ്രചോദനമാണെന്ന് റിഷി പല്പു പറഞ്ഞു. സുരേഷ് കല്യാണി , പ്രവീൺ മച്ചാട് , പ്രസാദ് അയ്യത്ത്, അജീഷ് അകമല, ഉണ്ണി വടക്കാഞ്ചേരി, അരുൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |