ചെന്നൈ: തമിഴ്നാട് മുൻ മന്ത്രിയും അണ്ണാ ഡി.എം.കെ നേതാവുമായ എം.മണികണ്ഠൻ പീഡനക്കേസിൽ അറസ്റ്റിൽ. ഇന്ത്യൻ വംശജയും മലേഷ്യൻ സ്വദേശിയുമായ തമിഴ് നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിൽ നിന്ന് മണികണ്ഠനെ അറസ്റ്റ് ചെയ്തത്. പീഡനം, അനുവാദമില്ലാതെ ഗർഭഛിദ്രം നടത്തൽ, മുറിവേൽപ്പിക്കൽ, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങ
ളാണ് മണികണ്ഠനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം യുവതി പരാതി നൽകിയതോടെ ഇയാൾ ഒളിവിൽ പോയി.
ജൂൺ ആദ്യം മുൻകൂർ ജാമ്യത്തിനായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. 36 കാരിയായ നടിയുമായി ഇയാൾ വർഷങ്ങളായി ലിവിംഗ് ടുഗദറിലായിരുന്നു. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകി മൂന്ന് തവണ ഗർഭിണിയാക്കി. നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചു.വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മലേഷ്യയിലെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
2017ൽ ഐ.ടി മന്ത്രിയായിരുന്ന സമയത്താണ് മണികണ്ഠൻ പരാതിക്കാരിയുമായി ബന്ധം സ്ഥാപിക്കുന്നത്.
മലേഷ്യയിലേക്കു തിരിച്ചുപോയില്ലെങ്കിൽ നടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിലിടുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. എന്നാൽ, ആരോപണങ്ങളെല്ലാം തെറ്റാണെന്നും പരാതിക്കാരിയെ അറിയില്ലെന്നുമാണ് മണികണ്ഠന്റെ വാദം. പ്രതിയുടെ ഭീഷണി സന്ദേശങ്ങളടങ്ങിയ വാട്സാപ് ചാറ്റുകളടക്കം നടി മാദ്ധ്യമങ്ങൾക്കു നൽകിയിരുന്നു. നേരത്തേ ചോദ്യം ചെയ്യാനായി ഇയാളെ പൊലീസ് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |