തണ്ണിത്തോട് : വനംവകുപ്പിന്റെ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കുട്ടവഞ്ചികൾക്കിത് വിശ്രമകാലം. രണ്ടാം കൊവിഡ് വ്യാപനത്തെ തുടർന്ന് കുട്ടവഞ്ചികൾ കരക്കുകയറ്റിയിരിക്കുകയാണ്. തുറസായ സ്ഥലത്തു കല്ലും ഇഷ്ടികയും നിരത്തി, അതിനു മുകളിലാണ് കുട്ടവഞ്ചികൾ ആദ്യം സൂക്ഷിച്ചിരുന്നത്. കനത്ത മഴയെ തുടർന്ന് തുഴച്ചിൽക്കാരുടെ വിശ്രമകേന്ദ്രത്തിലേക്ക് പിന്നീട് മാറ്റി. ഒന്നാം കൊവിഡ് വ്യാപനത്തോടെ സഞ്ചാരികളുടെ എണ്ണം കുറഞ്ഞിരുന്നു. പിന്നീട് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നപ്പോൾ അടവിയും സജീവമായി. ഇപ്പോൾ 27 കുട്ടവഞ്ചി തുഴച്ചിൽക്കാരാണുള്ളത്. അടിസ്ഥാന ശമ്പളത്തിന് പുറമെ ഓരോ സവാരിക്കും അധിക വരുമാനവും ഇവർക്ക് ലഭിച്ചിരുന്നു. ഇപ്പോൾ ലക്ഷങ്ങളുടെ വരുമാന നഷ്ടമാണുണ്ടായിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |