കൊല്ലം: വിസ്മയയുടെ മരണത്തിൽ പ്രതികരിച്ച് ഭർത്താവ് കിരണിന്റെ മാതാപിതാക്കൾ. തിങ്കളാഴ്ച പുലർച്ചെ കിരണും വിസ്മയയും തമ്മിൽ വഴക്കുണ്ടായെന്ന് മാതാപിതാക്കൾ സമ്മതിച്ചു. വിസ്മയയ്ക്ക് ഫോൺ നൽകാൻ മകൻ തയ്യാറായില്ലെന്നും അവർ പറയുന്നു.
പിന്നെ കണ്ടത് വിസ്മയയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകുന്ന കിരണിനെയാണ്. ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ വിസ്മയ ബോധരഹിതയായിരുന്നു.3.45 ഓടെ ആശുപത്രിയിലെത്തിച്ചു. അവിടെയെത്തി അഞ്ച് മിനിറ്റ് കഴിഞ്ഞാണ് മരണവിവരം അറിഞ്ഞതെന്നും മാതാപിതാക്കൾ പറഞ്ഞു.
സംഭവത്തിൽ കിരണിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഇവർക്കും മരണത്തിൽ കൂട്ടുത്തരവാദിത്തമുണ്ടെന്ന് വിസ്മയയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
അതേസമയം കേസ് ദക്ഷിണ മേഖല ഐ.ജി ഹർഷിത അത്തല്ലൂരി അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഐ.ജി ഇന്ന് നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. കുറ്റവാളികൾക്കെതിരെ മുൻവിധി ഇല്ലാതെ കർശന നിയമനടപടി സ്വീകരിക്കുമെന്നും, പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും ഡിജിപി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |