കൊച്ചി: കൊല്ലം എഴുകോൺ സ്വദേശിയായ അയ്യപ്പനെ 25 വർഷം മുമ്പ് ലോക്കപ്പിലിട്ടു മർദ്ദിച്ച കേസിൽ പ്രതികളായ മുൻ എസ്.ഐ. ഡി. രാജഗോപാൽ, കോൺസ്റ്റബിൾമാരായിരുന്ന മണിരാജ്, ബേബി, ഷറഫുദ്ദീൻ എന്നിവർക്ക് കൊട്ടാരക്കര ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി വിധിച്ച ഒരു വർഷം തടവും പിഴയും ഹൈക്കോടതി ശരിവച്ചു. കേസിലെ രണ്ടാം പ്രതിയായിരുന്ന എ.എസ്.ഐ ടി.കെ. പൊടിയൻ വിചാരണ വേളയിൽ മരിച്ചു.
1996 ഫെബ്രുവരി എട്ടിനാണ് കൂലിപ്പണിക്കാരനായ അയ്യപ്പനെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോക്കപ്പിലിട്ട് ക്രൂരമായി മർദ്ദിച്ചശേഷം നാവിൽ സിഗരറ്റു കത്തിച്ചു പൊള്ളലേൽപിച്ചു. എഴുന്നേറ്റു നിൽക്കാൻപോലും കഴിയാത്ത നിലയിലായ അയ്യപ്പൻ, പിന്നീട് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയപ്പോൾ പൊലീസ് മർദ്ദനത്തെക്കുറിച്ച് പരാതിപ്പെട്ടു. മജിസ്ട്രേട്ട് കോടതിയിൽ അയ്യപ്പൻ നൽകിയ അന്യായത്തെത്തുടർന്ന് 2009 ഏപ്രിൽ മൂന്നിനാണ് പ്രതികളെ വിചാരണക്കോടതി ശിക്ഷിച്ചത്. ഇതിനെതിരെ പ്രതികൾ കൊല്ലം സെഷൻസ് കോടതിയിൽ നൽകിയ അപ്പീൽ തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |